പതിനൊന്നുകാരനും പതിനൊന്നുകാരിയും

 


കൂക്കാനം റഹ്മാന്‍

ര്‍ത്തമാനകാലത്തെ മനുഷ്യരുടെ ലൈംഗിക തൃഷ്ണ വൈവിധ്യമാര്‍ന്ന രീതിയില്‍ ശമിപ്പിക്കാനുളള ചേതോ വികാരം അത്ഭുതങ്ങളുളവാക്കുകയാണ്. മനുഷ്യവംശത്തില്‍ അപകടകരമാംവിധം വളര്‍ന്നു വരുന്ന ഈ പ്രവണതയ്ക്ക് അറുതി വരുത്തിയില്ലെങ്കില്‍ ലോകം നാശത്തിലേക്കു നീങ്ങുമെന്നതില്‍ പക്ഷാന്തരമില്ല. ആഫ്രിക്കയിലെ ഒരു ഗോത്രത്തില്‍ സ്ത്രീ- പുരുഷന്മാരുടെ ലൈംഗിക ജീവിതത്തിന് രക്തബന്ധം തടസമാകുന്നില്ല. ലോകമൊട്ടുക്കും അത്തരത്തിലുളള ഒരു സംസ്‌ക്കാരത്തിലേക്ക് നീങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ദിനേനയെന്നോണം കേരളത്തില്‍ നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ ആഫ്രിക്കന്‍ ഗോത്ര വര്‍ഗ സംസ്‌ക്കാരത്തിന്റേത് പോലെയാണെന്ന് തോന്നിപ്പോകുന്നു. കേരളത്തിലെ ചില മക്കള്‍ക്ക് അച്ഛന്റെ ഗര്‍ഭം ധരിക്കേണ്ടി വന്നു. സ്വന്തം മക്കളെ സമ്പന്നരായ സ്ത്രീലമ്പടന്മാര്‍ക്ക് കാഴ്ചവെച്ച് പണം വാങ്ങുന്ന അച്ഛനമ്മമാരുടെ നാടായി മാറി കേരളം. ഇത്തരം സംഭവങ്ങള്‍ ഒന്നോ രണ്ടോ മാത്രമാണെന്ന് കരുതി സമാധാനിക്കാന്‍ പറ്റാത്ത അവസ്ഥയാണിന്ന്. പത്രമാധ്യമങ്ങള്‍ ഉണ്ടായതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ഇക്കാലത്ത് വെളിവാകുന്നതെന്നും പഴയകാലം തൊട്ടേ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും കരുതി സമാധാനിക്കുന്നവരും നിരവധിയുണ്ട്.

രണ്ടു മൂന്നു മാസം മുമ്പ് അഞ്ചാംക്ലാസില്‍ പഠിക്കുന്ന 11 കാരി ഗര്‍ഭിണിയായി. രണ്ടാനച്ഛനാണ് ഗര്‍ഭത്തിനുത്തരവാദിയെന്ന് കുട്ടി പറഞ്ഞു. കേസും മറ്റുമായി മുന്നോട്ട് പോയി. അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവായ വ്യക്തിയാണ് കേസുമായി താല്‍പര്യപൂര്‍വം പോലീസ് സ്റ്റേഷനുകളിലും മറ്റും കയറിയിറങ്ങിയത്. പിഞ്ചു ബാലികയെ നിഷ്‌കരുണം തന്റെ ലൈംഗിക തൃഷ്ണയ്ക്ക് ഇരയാക്കിയ രണ്ടാനച്ഛനെ ശിക്ഷിച്ചേ മതിയാകൂ എന്നാണ് ഇളയച്ഛന്റെ ആഗ്രഹം. ഈ ആഗ്രഹം പ്രകടിപ്പിക്കുമ്പോഴും അദ്ദേഹത്തിന് എന്തോ ഒരു ഉള്‍ഭയം ഉണ്ട് എന്ന തോന്നല്‍ അത് കേള്‍ക്കുന്നവര്‍ക്കുണ്ടായി.

അഞ്ചാംക്ലാസുകാരിയുടെ മൊഴിയില്‍ താനും കൂടെ ഉള്‍പെടുമോ എന്ന് ഇളയച്ഛന് ആകാംക്ഷയുണ്ട്. കുട്ടി ഭയം മൂലം ഇത്രയും നാള്‍ അക്കാര്യം ഒളിപ്പിച്ചു വെച്ചു. ആരോടും പറയാതെ ഒരു വിങ്ങലായി അവള്‍ അക്കാര്യം കൊണ്ടു നടക്കുകയായിരുന്നു. സ്‌നേഹത്തോടെ കുട്ടിയെ കൗണ്‍സലിംഗ് നടത്തിയപ്പോള്‍ ഒരു പഴയ അനുഭവം കൂടി അവള്‍ പങ്കിട്ടു. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇളയച്ഛനാണ് ആദ്യമായി അവളെ പീഡിപ്പിച്ചത്. അക്കാര്യം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്നായിരുന്നു ഭീഷണി.

താന്‍ ചെയ്ത തെറ്റ് മൂടി വെക്കാന്‍ അയാള്‍ കൊണ്ടുപിടിച്ചു ശ്രമിച്ചു. വേറൊരുത്തന്‍ അതേ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചപ്പോള്‍ സ്വന്തം കുറ്റം പുറത്തു പറയുമോ എന്ന ഭയത്തോടൊപ്പം അവനെ കുറ്റപ്പെടുത്താനും ശിക്ഷിക്കാനും വ്യഗ്രത അഭിനയിക്കുകയായിരുന്നു അയാള്‍. ഒരു പിഞ്ചു പെണ്‍കുട്ടിയെ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇളയച്ഛനും, അഞ്ചാം ക്ലാസുകാരിയായപ്പോള്‍ രണ്ടാനച്ഛനും ഭയപ്പെടുത്തി പീഡിപ്പിച്ചിരിക്കുന്നു. കേരളത്തിലെ ജയിലുകളില്‍ ലൈംഗിക കുറ്റവാളികളുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.

ഇത്തരം എണ്ണിയാലൊടുങ്ങാത്ത ലൈംഗിക കുറ്റങ്ങളുടേയും ലൈംഗികാപവാദങ്ങളുടെയും, ബലാല്‍സംഗങ്ങളുടെയും, കൂട്ട ബലാല്‍സംഗങ്ങളുടെയും ഒരു കാഴ്ച ബംഗ്ലാവാണ് ഇന്ന് കേരളം. കേരളം ഇന്ന് നടന്നു പോകുന്നത് വികലവും മൃഗീയവുമായ ലൈംഗികപരാക്രമങ്ങളുടെ തീയിലൂടെയാണ്.

വേറൊരു അത്ഭുതകരമായ ലൈംഗിക വൈകൃതവും ഓസ്‌ട്രേലിയയിലെ ഓക്‌ലണ്ടില്‍ ഇക്കഴിഞ്ഞ ജൂണ്‍ മാസം അരങ്ങേറി. ഇതേ വരെ കേട്ടു കേള്‍വിയില്ലാത്ത ഒരു സംഭവമായിരുന്നു അത്. 36 കാരിയായ സ്ത്രീ 11 കാരന്റെ കുഞ്ഞിനെ പ്രസവിച്ചു! ഈ പതിനൊന്നുകാരനായ അച്ഛന്‍ 36 കാരിയായ സ്ത്രീയുടെ മകന്റെ കളിക്കൂട്ടുകാരനാണ്.

ഓക്‌ലണ്ടിലെ 36 കാരി 11 കാരനെ ഭീഷണിപപ്പെടുത്തിയും പ്രലോഭിപ്പിച്ചും ലൈംഗിക വേഴ്ചയ്ക്ക് വിധേയനാക്കുകയായിരുന്നു. ബിയര്‍ കഴിപ്പിച്ച് ചെറുതായൊന്നു ലഹരിയിലാക്കിയാണ് ആ സ്ത്രീ കുട്ടിയെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭം ഏറ്റു വാങ്ങിയത്. മാസങ്ങളായുളള ലൈംഗിക വേഴ്ചയുടെ ഫലമായാണ് അവര്‍ ഗര്‍ഭിണിയായത്. ഇക്കാര്യങ്ങള്‍ ന്യൂസിലാന്റ് ഹെറാള്‍ഡ് പത്രം റിപോള്‍ട്ടു ചെയ്തതാണ്. ഈ ആദ്യ സംഭവം കേട്ട് ലോകം ഞെട്ടി. പതിനൊന്നുകാരനായ അച്ഛനും അവന്റെ കുഞ്ഞും ഇപ്പോള്‍ പ്രത്യേക സംരക്ഷണ കേന്ദ്രത്തിലാണ്.

ഇത്തരം വാര്‍ത്തകള്‍, ലോകത്തിന്റെ ഏതു മുക്കില്‍ നടന്നാലും തല്‍ക്ഷണം ജനത്തിന്റെ കണ്ണിലും ചെവിയിലുമെത്തുന്നു. ഇതൊന്നു പരീക്ഷിച്ചു നോക്കാനും ചിലര്‍ ശ്രമം നടത്തിയേക്കാം. അതു കൊണ്ടു തന്നെ ചില നിയമ പ്രശ്‌നങ്ങളും ലൈംഗിക പ്രശ്‌നങ്ങളും ഈ സംഭവം മുന്നോട്ടു കൊണ്ടു വരുന്നുണ്ട്. സംഭവം ഗൗരവമായെടുത്ത് ബന്ധപ്പെട്ട ഭരണകൂടം നടപടിയെടുക്കണം. അല്ലെങ്കില്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗപ്പെടുത്തുന്ന പ്രവണത ചില കേന്ദ്രങ്ങളില്‍ നിന്നെങ്കിലും ഉണ്ടാവും.

പതിനൊന്നുകാരനും പതിനൊന്നുകാരിയുംഈ സംഭവത്തില്‍ ശിക്ഷിക്കപ്പെടേണ്ടത് 36കാരിയായ സ്ത്രീയേയാണ്. 11കാരന്‍ പയ്യന് നിയമമൊന്നും ബാധകമല്ല. അവനെ വിസ്തരിക്കാനും കഴിയില്ല. ആ നിലയ്ക്ക് 36 കാരിക്ക് ശിക്ഷ ഉറപ്പാക്കണം. ലൈംഗിക കുറ്റവാളികളെ വേണ്ട വിധത്തില്‍ ശിക്ഷിക്കപ്പെടാത്തതിന്റെ ഫലമായിട്ടാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും വീണ്ടും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പെണ്‍കുഞ്ഞുങ്ങളെയും ആണ്‍കുഞ്ഞുങ്ങളെയും ലൈംഗിക പീഡനത്തിന് വിധേയരാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുളള നിയമ നിര്‍മാണം മാത്രം ഉണ്ടായാല്‍ പോരാ, അവ കര്‍ക്കശമായി നടപ്പിലാക്കാനും നീതിന്യായ വ്യവസ്ഥയും, ഭരണ കൂടവും തയ്യാറാവണം.

ലൈംഗിക പീഡനങ്ങളും, ചൂഷണങ്ങളും വര്‍ദ്ധിക്കുന്നതിന് ഇടയാക്കിയ കാരണങ്ങളിലൊന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിനാലാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. വിദേശ കുത്തക മുതലാളിത്തത്തിന്റെ ആഗ്രഹാഭിലാഷങ്ങള്‍ക്കനുസരിച്ച് ലോകത്താകമാനം സെക്‌സ് ടൂറിസത്തിന് പ്രസക്തിയേറിയതും കാരണമായി ചൂണ്ടിക്കാട്ടുന്നു. ആണ്‍-പെണ്‍ ഇടപെടലുകള്‍ വര്‍ദ്ധിച്ചതും, തൊഴിലിടങ്ങളിലെ സമ്പര്‍ക്കവും ലൈംഗികതയ്ക്ക് ആക്കം കൂട്ടുന്നുണ്ട് എന്ന വിലയിരുത്തലുകളും നടക്കുന്നു.

പതിനൊന്നുകാരനും പതിനൊന്നുകാരിയും
Kookkanam Rahman
(Writer)
ഇതിനേക്കാള്‍ ഉപരി ലൈംഗികതയ്ക്ക് രക്ത ബന്ധം പോലും അസ്ഥാനത്താവാന്‍ ഇടയാക്കുന്നത് അമിത ലഹരി ഉപയോഗമാണ് എന്നാണ് ഗ്രാമീണ തലത്തില്‍ നടക്കുന്ന ഇത്തരം സംഭവങ്ങള്‍ക്ക് പിന്നിലെന്ന് കാണാന്‍ കഴിയും. ലൈംഗികാസക്തിക്ക് ശക്തി പകരാന്‍ ഇടയാക്കുന്ന അവസരങ്ങള്‍ സൃഷ്ടിക്കാതിരിക്കാനും അമ്മമാര്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ചുരുക്കത്തില്‍ മൂല്യ ബോധം വളര്‍ത്തുന്ന രീതിയിലുളള പഠന പ്രക്രിയകള്‍ പ്രാഥമിക വിദ്യാലയം മുതല്‍ നടപ്പിലാക്കാനും ഭരണ കൂടങ്ങള്‍ ശ്രദ്ധ കാണിക്കണം.

വാല്‍ക്കഷണം; ഒരു പെണ്‍ കൂടിച്ചേരലില്‍ എല്ലാനുണകളും നാട്ടുവര്‍ത്തമാനവും പങ്കു വെക്കുന്നതില്‍ കഴിവു കാണിച്ച പാറു ഏട്ടി പറയുന്നതു കേട്ടു. 'ഓളെ റൂമില് ചെറിയ ബാല്യക്കാറ്പുളളറ് കേറുന്നതും ഇറങ്ങുന്നതും കാണാല്ലോ. ബെറ്‌തേയാ ഓള് തടിബെക്ക്ന്ന്. ഓനില്ലാത്തപ്പം ഇതന്നെ ഓളെ പണി....... 


Keywords : News, Molestation, Father, Mother, Article, Woman, Child, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia