കടല്‍ക്കൊലക്കേസ്: മൊഴി നല്‍കാന്‍ നാവികരെ ഇന്ത്യയിലേക്കയക്കില്ലെന്ന് ഇറ്റലി

 


ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ മൊഴി നല്‍കാന്‍ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ഇറ്റലി അറിയിച്ചു. കേസിലെ പ്രധാന സാക്ഷികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലേക്ക് അയക്കണമെന്ന കേസന്വേഷിക്കുന്ന എന്‍.ഐ.എയുടെ ആവശ്യം ഇറ്റലി തള്ളി.

ഇതോടെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കടല്‍ക്കൊലക്കേസിന്റെ അന്വേഷണം പാതിവഴിയിലായിരിക്കുകയാണ്. അതേസമയം നാവികരെ ചോദ്യം ചെയ്യാന്‍ ഇറ്റലി മൂന്ന് നിര്‍ദേശങ്ങള്‍ ഇന്ത്യയ്ക്ക് സമര്‍പിച്ചു. എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ റോമിലെത്തി ചോദ്യം ചെയ്യാം. ഇതോടൊപ്പം വീഡിയോ കോണ്‍ഫറന്‍സിംഗ്, ഇമെയില്‍, മറ്റു ആശയ വിനിമയ വിദ്യകള്‍ എന്നിവ വഴിയോ ചോദ്യം ചെയ്യാമെന്നാണ് ഇറ്റലി ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശങ്ങളെ ഇന്ത്യന്‍ ആഭ്യന്തരമന്ത്രാലയം തള്ളി.

കടല്‍ക്കൊലക്കേസ്: മൊഴി നല്‍കാന്‍ നാവികരെ ഇന്ത്യയിലേക്കയക്കില്ലെന്ന് ഇറ്റലിസാല്‍വത്തോറ ജിറോണ്‍, മാസിമിലിയാനോ ലത്തോറ എന്നിവര്‍ പ്രതികളായ കടല്‍ക്കൊലക്കേസിന്റെ വിചാരണ ഇന്ത്യയില്‍ പുരോഗമിക്കുന്നതിനിടെയാണ് സാക്ഷികളായ നാവികരെ ഇന്ത്യയിലേക്കയക്കില്ലെന്ന് ഇറ്റലി നിലപാടറിയിച്ചത്. ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിന് നേരെ വെടിവെക്കാനുണ്ടായ സാഹചര്യം അറിയണമെങ്കില്‍ സംഭവസമയത്തുണ്ടായിരുന്ന സാക്ഷികളുടെ മൊഴി ആവശ്യമാണ്. എന്നാല്‍ ഇവര്‍ ഹാജരാകാത്ത പക്ഷം കേസിന്റെ വിചാരണ അനിശ്ചിതത്തിലേക്ക് നീങ്ങും. അതിനിടെ ഇപ്പോഴുള്ള തടസം പരിഹരിക്കാന്‍ ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
Keywords : Italian marine, New Delhi, India, National, NIA, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia