പാര്‍ക്കിലെത്തിയ കമിതാക്കള്‍ക്ക് പോലീസുകാരന്റെ വക ഏത്തമിടീല്‍ ശിക്ഷ

 


ഹൈദരാബാദ്: ഹൈദരാബാദിലെ പാര്‍ക്കിലെത്തിയ കമിതാക്കള്‍ക്ക് പോലീസുകാരന്റെ വക ഏത്തമിടീല്‍ ശിക്ഷ. ഹൈദരാബാദിലെ കുത്തബ് സാഹി സ്മാരകത്തിനടുത്തുള്ള പാര്‍ക്കിലെത്തിയ കമിതാക്കള്‍ക്കാണ്  ദുരനുഭവം ഉണ്ടായത്. പോലീസുകാരന്‍ സദാചാര പോലീസായി കമിതാക്കളെ ശിക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസുകാരന്‍ തന്നെയാണ്  വീഡിയോയില്‍ പകര്‍ത്തി  മത സംഘടനയുടെ കീഴിലുള്ള വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.  ഈ വീഡിയോ വീക്ഷിക്കുന്നവര്‍ക്ക് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് കാണാന്‍ കഴിഞ്ഞത്.

ചരിത്രസ്മാരകമായ കുത്തബ് സാഹിക്കടുത്തുള്ള പാര്‍ക്കിലെത്തിയ ആറു ജോടി കമിതാക്കളെയാണ് ഇന്‍സ്‌പെക്ടര്‍ നയീമുദ്ധീന്‍ ജാവേദ് അനധികൃതമായി തടഞ്ഞുവെച്ച്  പരസ്യമായി ഏത്തമിടീച്ചത്.  ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന് ഇന്‍സ്‌പെക്ടര്‍ നയീമുദ്ധീന്‍ ജാവേദിനെ  പ്രശംസിക്കുന്ന രൂപത്തിലുള്ള വീഡിയോ ആണ് പുറത്തുവിട്ടത്.

വിദ്യാര്‍ത്ഥിനികള്‍ പഠിക്കാനാണെന്ന വ്യാജേന വീട്ടില്‍ നിന്നും പുറപ്പെടുന്നു. വിദേശത്തു ജോലിയുള്ള പിതാവ് മാസാമാസം പണം അയച്ചു കൊടുക്കുന്നതിനാല്‍ ജീന്‍സും ടോപ്പും ധരിച്ച് വിലകൂടിയ മൊബൈല്‍ഫോണും പിടിച്ച് ആണ്‍ സുഹൃത്തുക്കളോടൊപ്പം പാര്‍ക്കില്‍ ചുറ്റി നടക്കുകയാണ് ചെയ്യുന്നത്.

വീട്ടുകാര്‍ മകള്‍ കോളജില്‍ പോവുകയാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. ഇത്തരം കുട്ടികള്‍ മാതാപിതാക്കളെ ചൂഷണം ചെയ്യുകയാണെന്നും വീഡിയോ ദൃശ്യങ്ങള്‍ ഉയര്‍ത്തി കാട്ടി ഇന്‍സ്‌പെക്ടര്‍ നയീമുദ്ധീന്‍ ജാവേദ് അവകാശപ്പെടുന്നു. അതുകൊണ്ട് മാതാപിതാക്കള്‍ കുട്ടികളെ ഇടയ്ക്കിടയ്ക്ക് നിരീക്ഷിക്കണമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

പാര്‍ക്കിലെത്തിയ കമിതാക്കള്‍ക്ക് പോലീസുകാരന്റെ വക ഏത്തമിടീല്‍ ശിക്ഷ

അതേസമയം വീഡിയോ ദൃശ്യങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി വനിതാ
സംഘടനകള്‍ രംഗത്തെത്തി. കമിതാക്കളെ കൊണ്ട് ഏത്തമിടീപ്പിച്ച സംഭവം ഞെട്ടിപ്പിച്ചുവെന്നും സദാചാര പോലീസ് ചമഞ്ഞ പോലീസുകാരനെതിരെ നടപടി സ്വീകരിക്കാത്തത് വളരെ ലജ്ജാകരമാണെന്നും  വനിതാ സംഘടനകള്‍ വ്യക്തമാക്കി. സംഭവം വിവാദമായതോടെ പോലീസുകാരനെതിരെ വനിതാകമ്മീഷനും രംഗത്തെത്തി.

പോലീസുകാരന്‍ കമിതാക്കളോട് പാര്‍ക്കില്‍ ചെയ്ത  പ്രവൃത്തി ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും സദാചാര പോലീസ് ചമയാന്‍ നിയമം അനുവദിക്കുന്നില്ലെന്നുമാണ് വനിതാ കമ്മീഷന്‍ പറയുന്നത്. പാര്‍ക്കില്‍ വെച്ച് കമിതാക്കളുടെ ഇടയില്‍ എന്തെങ്കിലും അനിഷ്ടമായ സാഹചര്യമുണ്ടായാല്‍ അതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വകുപ്പുകളുണ്ടെന്നും മറിച്ച്  ഇത്തരം നടപടികള്‍ അവഹേളനാപരവും അവകാശ ലംഘനവുമാണെന്നും ആന്ധ്ര പ്രദേശ് വനിതാകമ്മീഷന്‍ അംഗം സുനിതാ കൃഷ്ണന്‍ പറഞ്ഞു.

സംഭവം മുസ്ലീം സമുദായത്തെ ഒന്നടങ്കം കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും പോലീസുകാരന്റെ നടപടി അക്രമമാണെന്നും ഹൈദരാബാദിലെ മുസ്ലിം സംഘടനകള്‍ ആരോപിച്ചു. അതേസമയം സംഭവത്തില്‍ കുറ്റക്കാരനായ പോലീസുകാരനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

പാര്‍ക്കിലെത്തിയ കമിതാക്കള്‍ക്ക് പോലീസുകാരന്റെ വക ഏത്തമിടീല്‍ ശിക്ഷ

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പോലീസ്
ഉദ്യോഗസ്ഥനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വാദം. ഇത്തരം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നത് വളരെ  വെല്ലുവിളിയാണെന്നുള്ള തരത്തിലുള്ള പ്രതികരണമാണ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത്. പലരും പോലീസുദ്യോഗസ്ഥനെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
സിസിടിവിയില്‍ പതിഞ്ഞ കള്ളനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു

Keywords:  Cop made couples in Hyderabad park do sit-ups, Hyderabad, Police, Video, Muslim, Students, Parents, Accused, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia