ഫെയ്‌സ്ബുക്ക് പോസ്റ്റ്: യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ താനല്ലെന്ന് യുവാവ്

 


ആലപ്പുഴ: ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ താനല്ലെന്ന് ആരോപണ വിധേയനായ ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി രതീഷ്. കൊച്ചി ചിറ്റൂര്‍ സ്വദേശിനി വിജിതയാണ് (27) മൊബൈല്‍ ഫോണിലും ഫെയ്‌സ്ബുക്കിലും മോശമായി ചിത്രീകരിച്ചതില്‍ മനംനൊന്ത് തിങ്കളാഴ്ച ആത്മഹത്യ ചെയ്തത്.

യുവതിയുടെ സഹോദരനുമായി സാമ്പത്തിക ഇടപാട് നടത്തിയിരുന്ന യുവാവാണ്  രതീഷ് . തനിക്കെതിരെ ഫെയ്‌സ്ബുക്കിലൂടെയും മറ്റും മോശമായി പ്രചരണം നടത്തിയതിനെതിരെ യുവതിയും ഭര്‍ത്താവും ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ യുവതിയുടെ ആത്മഹത്യക്ക് പിന്നില്‍ താന്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റുകള്‍ അല്ലെന്നും മറിച്ച് ഭര്‍തൃപീഡനമാണെന്നുമാണ് രതീഷ് ആരോപിക്കുന്നത്.  യുവതിയുടെ വീട്ടുകാര്‍ക്കെതിരെയുള്ള ഒരു കോടതി കേസുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ തന്നോട് വൈരാഗ്യം തീര്‍ക്കുകയാണെന്നും രതീഷ് പറയുന്നു.

തന്റെ മാതാവിനെയും ഭാര്യയെയും ഫെസ്ബുക്കിലൂടെ യുവതിയുടെ സഹോദരന്‍ അപമാനിച്ചിരുന്നു. ഇതിന് ഒരു മറുപടി കൊടുക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും രതീഷ് വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെ യുവതിക്കെതിരെ മോശമായ  പരാമര്‍ശങ്ങളൊന്നും തന്നെ  നടത്തിയിട്ടില്ലെന്നും രതീഷ് കൂട്ടിച്ചേര്‍ത്തു. ഇതോടെ സംഭവത്തിന് പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്.

യുവതിയുടെ സഹോദരനും, ഒരു രാഷ്ട്രീയക്കാരനും, ഒരു പോലീസുകാരനുമാണ് തനിക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ പരാമര്‍ശം നടത്തിയത്. യുവതിയെ അപമാനിച്ച സംഭവത്തെ തുടര്‍ന്ന്  നേരത്തെ ചേരാനെല്ലൂര്‍ പോലീസ് തന്നെ വിളിപ്പിച്ചിരുന്നുവെന്നും  രതീഷ് വെളിപ്പെടുത്തി. എന്നാല്‍ യുവതിയെ അപമാനിച്ചതായി പറയപ്പെടുന്ന ഫെസ്ബുക്ക് പോസ്റ്റുകള്‍ ഏതൊക്കെയാണെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

യുവതിയുടെ ഭര്‍ത്താവ് അനീഷിന് കൊച്ചിയില്‍ ജോലിയുളളതിനാല്‍  ഭര്‍ത്താവിനൊപ്പം കൊച്ചി ചേരാനെല്ലൂരിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി ഫെസ്ബുക്കിലൂടെയും എസ്എംഎസിലൂടെയും ബന്ധുവായ രതീഷ്  അധിക്ഷേപിക്കുന്നുവെന്ന് കാണിച്ച്  യുവതിയും  ഭര്‍ത്താവും ചേരാനെല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്: യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ താനല്ലെന്ന് യുവാവ്പരാതിയുമായി മുന്നോട്ടു പോയാല്‍ ഭാവിയില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് പറഞ്ഞ് യുവതിയെ പോലീസ് മടക്കി അയച്ചെന്നും  ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍   ഹൈക്കോടതി യുവാവിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പോലീസ് കൂട്ടാക്കിയില്ലെന്നും ആരോപണമുണ്ട്.

അതേസമയം യുവതി  ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചേരാനല്ലൂര്‍
എസ്.ഐയ്‌ക്കെതിരെ നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി ഡി.ജി.പിയോട് നിര്‍ദ്ദേശിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി.ജയിംസ് സമര്‍പ്പിച്ച പ്രാഥമിക റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
വ്യാപാര സമുച്ചയത്തിനു സമീപം തീ പടര്‍ന്നതു പരിഭ്രാന്തി പരത്തി

Keywords: Alappuzha, Facebook, Police, Mobil Phone, Police Station, Accused, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia