ജന്മദിനം ജൂണ്‍ ഒന്നിന്; ആരാധകര്‍ ഇപ്പോഴേ ചോദിച്ചു തുടങ്ങി; ആഘോഷങ്ങളൊന്നും ഇല്ലേ എന്ന്; മാധവന്റെ മറുപടി ഇങ്ങനെ!
May 30, 2021, 17:33 IST
ചെന്നൈ: (www.kvartha.com 30.05.2021) നടന് മാധവന്റെ 51-ാം ജന്മദിനമാണ് ജൂണ്‍ ഒന്നിന്. ഇനിയും ദിവസങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരാധകര്‍ ഇപ്പോഴേ തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആശംസയറിയിച്ച് തുടങ്ങിയിട്ടുണ്ട്. ജന്മദിനാഘോഷം എന്തൊക്കെയാണെന്നും പലരും ചോദിക്കുന്നുണ്ട്. ഇതിന് ട്വീറ്റിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് താരം.
ജന്മദിനാഘോഷത്തെ കുറിച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിന്തിക്കാന്‍ പോലും കഴിയില്ലെന്ന് മാധവന് പറയുന്നു. ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി അറിയിക്കുന്നു. നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഏതൊരു ആഘോഷവും ചിന്തിക്കാന്‍ പറ്റാത്ത ഒന്നാണ്. ജന്മദിനം ബഹളങ്ങളില്ലാതെ കടന്നുപോകും, അടുത്ത ആളുകള്‍ മാത്രമേ ഒപ്പമുണ്ടാകൂ -മാധവന് ട്വീറ്റ് ചെയ്തു.
തമിഴ്, ഹിന്ദി സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള മാഡി, രംഗ് ദേ ബസന്തി (2006), 3 ഇഡിയറ്റ്സ് (2009), മിന്നാലെ (2001) തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനാണ്.
നമ്പി നാരായാണന്റെ ജീവിതം പ്രമേയമാകുന്ന 'റോക്കട്രി; ദ നമ്പി എഫക്ട്' എന്ന ചിത്രമാണ് മാധവന്റെ അടുത്തതായി ഇറങ്ങാന്‍ പോകുന്നത്. മാധവന് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും.
മുന്‍ ശാസ്ത്രജ്ഞനും ഇസ്റോ എയ്റോസ്പേസ് എഞ്ചിനീയറുമായ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തിറങ്ങി, ഇതിന് സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Keywords: R Madhavan thanks his fans for love and wishes ahead of his birthday; Says 'I want to keep it very quiet', Chennai, News, Cinema, Birthday Celebration, Actor, Social Media, National.Hello my lovely Tweeplw-thank you for all the love from the bottom of my heart.Considering all that is happened & happening around us, I cannot imagine celebrating anything let alone my Birthday. I want to keep it very quiet and spend the day with my close ones.❤️❤️❤️🙏🙏🙏🙏
— Ranganathan Madhavan (@ActorMadhavan) May 30, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.