സാള്‍ട് ആന്‍ഡ് പെപര്‍ ലുകില്‍ അജിത്ത്, ബ്ലാക് ഗൗണില്‍ സിംപിളായി ശാലിനി; തങ്ങളുടെ പ്രിയ താരങ്ങളുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
May 3, 2021, 15:56 IST
ചെന്നൈ: (www.kvartha.com 03.05.2021) മാമാട്ടി കുട്ടിയമ്മയായെത്തി മലയാളികളുടെ മനം കവര്‍ന്ന താരമാണ് ശാലിനി. മുതര്‍ന്നപ്പോള്‍ ഒരുപിടി നല്ല ചിത്രങ്ങളില്‍ അഭിനയിച്ച് വിവാഹത്തോടെ അഭിനയരംഗത്തുനിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. എങ്കിലും ശാലിനിയോടുള്ള ആ ഇഷ്ടം ഇപ്പോഴും ആരാധകര്‍ക്കുണ്ട്. നടന് അജിത്തിനെയാണ് ശാലിനി വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹമായിരുന്നു. 1999 ല്‍ 'അമര്‍ക്കള'ത്തില്‍ തുടങ്ങിയ പ്രണയം 2000 ഏപ്രില്‍ മാസത്തില്‍ വിവാഹത്തില്‍ എത്തുകയായിരുന്നു.
അജിത്തിന്റെ പിറന്നാള്ദിനാഘോഷത്തില് നിന്നുളള ചിത്രമാണ് ഇതെന്നാണ് റിപോര്‍ടുകള്‍. പക്ഷേ ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ശാലിനിയെ പുറകില്‍ നിന്നും ചേര്‍ത്തുപിടിച്ചിരിക്കുന്ന അജിത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്. സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുകിലാണ് ഫോടോയില് അജിത്ത്. ബ്ലാക് ഗൗണില്‍ സിംപിള്‍ ലുക്കിലാണ് ശാലിനി.
കഴിഞ്ഞ ഒരു വര്‍ഷമായി സംവിധായകന് വിനോദിന്റെ 'വലിമൈ' ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് അജിത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാതാവ്. അജിത്തിന്റെ പിറന്നാള്‍ദിനത്തില്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഇത് വേണ്ടെന്നുവയ്ക്കുകയായിരുന്നു.
21-ാമത്തെ വയസിലാണ് അജിത് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ തമിഴ് ചിത്രം 'അമരാവതി'. ഈ സിനിമക്ക് ശേഷം ഒരു മത്സരയോട്ടത്തില് പരിക്ക് പറ്റി ഒന്നര വര്‍ഷക്കാലം വിശ്രമത്തിലായിരുന്നു. 1995ല്‍ 'ആസൈ' എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഇത് വലിയ ഹിറ്റായിരുന്നു. തുടര്‍ന്നുള്ള കാലത്തില്‍ ഒരുപാടു റൊമാന്റിക് സിനിമകളിലൂടെ തമിഴിലെ യുവാക്കളുടെ ഇടയില്‍ ഹരമായി.
വാലി (1999) എന്ന ചിത്രത്തിന് ആദ്യ ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. മലയാളത്തില്‍ മമ്മൂട്ടിക്കൊപ്പം 'കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍' എന്ന ചിത്രത്തിലും അഭിനയിച്ചു. തന്റെ 50-മത് ചിത്രം മങ്കാത വലിയ ആഘോഷം ആയിട്ടാണ് പുറത്തിറക്കിയത്. ഇത് തമിഴിലെ റെക്കോര്‍ഡ് ചിത്രവുമായിരുന്നു.
Keywords: Thala Ajith's unseen picture with wife Shalini is all things cute, Trending now, Chennai, News, Cinema, Entertainment, Social Media, Birthday Celebration, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.