Woman Died | 'ടൂത് പേസ്റ്റെന്ന് തെറ്റിദ്ധരിച്ച് എലിവിഷമെടുത്ത് പല്ല് തേച്ചു'; യുവതിക്ക് ദാരുണാന്ത്യം
May 21, 2024, 09:23 IST
ചെന്നൈ: (KVARTHA) ടൂത് പേസ്റ്റെന്ന് തെറ്റിദ്ധരിച്ച് എലികളെ നശിപ്പിക്കാനുള്ള വിഷമെടുത്ത് പല്ല് തേച്ച യുവതി മരിച്ചതായി റിപോര്‍ട്. തിരുച്ചിറപ്പള്ളി കെകെ നഗര്‍ സ്വദേശി രേവതിയാണ് (27) മരിച്ചത്. കെ സാത്തനൂരിലെ കെകെ നഗര്‍ സ്വദേശിയായ രേവതി, 35 കാരനായ ഭര്‍ത്താവ് ചിന്നത്തമ്പിക്കും മകനും മകള്‍ക്കും ഒപ്പം തിരുച്ചിയിലാണ് താമസിച്ചിരുന്നത്.
ഞായറാഴ്ച രാവിലെയാണ് എലികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന പേസ്റ്റ് വച്ച് രേവതി പല്ല് തേച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ജോലിക്കുപോയ യുവതി വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയശേഷം ഒട്ടേറെ തവണ ഛര്‍ദിച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.
വീട്ടുകാര്‍ ഉടന്‍ തന്നെ ട്രിചി സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളാകുകയും രാത്രിയോടെ ഉറക്കത്തില്‍ മരിക്കുകയുമായിരുന്നു. സംഭവത്തില്‍ കെകെ നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News, National, National-News, Obituary, Local-News, 27-year-old, Tiruchy Native, Trichy News, Chennai News, Woman, Family, Died, Mistaken, Brush, Teeth, Rat Poison, Police, Probe, Investigation, Regional News, 27-year-old Tiruchy woman dies after mistakenly brushing her teeth with rat poison.
ഞായറാഴ്ച രാവിലെയാണ് എലികളെ കൊല്ലാന്‍ ഉപയോഗിക്കുന്ന പേസ്റ്റ് വച്ച് രേവതി പല്ല് തേച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് ജോലിക്കുപോയ യുവതി വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയശേഷം ഒട്ടേറെ തവണ ഛര്‍ദിച്ചതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.
വീട്ടുകാര്‍ ഉടന്‍ തന്നെ ട്രിചി സര്‍കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില വഷളാകുകയും രാത്രിയോടെ ഉറക്കത്തില്‍ മരിക്കുകയുമായിരുന്നു. സംഭവത്തില്‍ കെകെ നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News, National, National-News, Obituary, Local-News, 27-year-old, Tiruchy Native, Trichy News, Chennai News, Woman, Family, Died, Mistaken, Brush, Teeth, Rat Poison, Police, Probe, Investigation, Regional News, 27-year-old Tiruchy woman dies after mistakenly brushing her teeth with rat poison.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.