Arrested | വലിച്ചോണ്ടിരുന്ന സിഗരറ്റിന്റെ പകുതി കൊടുത്തില്ലെന്നാരോപിച്ച് ഓടോ റിക്ഷാ ഡ്രൈവര്‍മാരെ വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി; 2 യുവാക്കള്‍ അറസ്റ്റില്‍
Oct 13, 2022, 15:34 IST
അഞ്ചല്‍: (www.kvartha.com) വലിച്ചോണ്ടിരുന്ന സിഗരറ്റിന്റെ പകുതി കൊടുത്തില്ലെന്നാരോപിച്ച് ഓടോ റിക്ഷാ ഡ്രൈവര്‍മാരെ വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി. ഇടമുളക്കല്‍ ഓടോ റിക്ഷാ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരും അഞ്ചല്‍ സ്വദേശികളുമായ ശമീര്‍, അജ്മല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരും അഞ്ചലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ രണ്ട് യുവാക്കളെ അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ പനച്ചവിള സ്വദേശി ആംബുജി എന്ന് വിളിക്കുന്ന അമിത്ത്, പനയംച്ചേരി സ്വദേശി അജിത്ത് എന്നിവരാണ് പിടിയിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്. രാത്രി എട്ട് മണിയോടുകൂടി പെട്രോള്‍ പമ്പിന് സമീപത്തെ കടയുടെ പരിസരത്തുനിന്ന് പുകവലിക്കുകയായിരുന്ന ശമീറിനോട് ബൈകിലെത്തിയ പ്രതികള്‍ സിഗരറ്റിന്റെ പകുതി ആവശ്യപ്പെട്ടു. എന്നാല്‍ ശമീര്‍ നല്കാന് തയ്യാറായില്ല. ഇതോടെ പ്രകോപിതരായ യുവാക്കള്‍ ശമീറിനെ മര്‍ദിക്കുകയായിരുന്നു.
മര്‍ദനത്തില്‍ നിന്നും രക്ഷപ്പെടാനായി ശമീര്‍, ഓടോ റിക്ഷയുമായി ഇടമുളക്കല്‍ ഓടോ സ്റ്റാന്‍ഡിലേക്ക് ഓടിച്ച് പോയി. എന്നാല്‍ ശമീറിനെ പിന്തുടര്ന്ന് ബൈകിലെത്തിയ യുവാക്കള്‍ കൈവശമുണ്ടായിരുന്ന വാള് ഉപയോഗിച്ച് ഓടോ റിക്ഷയുടെ പിന്‍ഭാഗം വെട്ടി കീറുകയും ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ശമീറിനെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ മറ്റൊരു ഓടോ റിക്ഷ ഡ്രൈവറായ അജ്മലിനെയും യുവാക്കള്‍ വെട്ടി. ആക്രമണത്തില്‍ ഇയാളുടെ മുതുകത്ത് വെട്ടേറ്റിട്ടുണ്ട്. തുടര്‍ന്ന് യുവാക്കള്‍ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തേക്ക് വരുന്നത് കണ്ട് ബൈകില്‍ രക്ഷപ്പെട്ട പ്രതികളെ ബുധനാഴ്ച രാത്രിയിയോടെ കൊല്ലം പനയം ചേരിഭാഗത്തു നിന്നും പിടികൂടുകയായിരുന്നു. സംഭവ സമയത്ത് പ്രതികള്‍ മദ്യലഹരിയിലായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികള്‍ക്കെതിരെ 308 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.