Youth arrested | വില്പനയ്ക്കിടെ എംഡിഎംഎയും ബ്രൗണ്‍ഷുഗറുമായി യുവാവ് അറസ്റ്റില്‍
Oct 11, 2022, 21:32 IST
കണ്ണൂര്‍: (www.kvartha.com) ലഹരി വില്പനയ്ക്കിടെ മാരക ലഹരിമരുന്നായ എംഡിഎംഎയും ബ്രൗണ്‍ഷുഗറുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. സി മുഹമ്മദ് ശിബാസിനെ (26) യാണ് കണ്ണൂര്‍ എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഇന്‍സ്പെക്ടര്‍ എം ജിജില്‍കുമാറും സംഘവും പിടികൂടിയത്. വളപട്ടണത്ത് വെച്ചാണ് മാരക 2.586 ഗ്രാം എംഡിഎംഎയും 1.233 ഗ്രാം ബ്രൗണ്‍ ഷുഗറുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
വളപട്ടണം, പുതിയതെരു ഭാഗത്തു മയക്കുമരുന്ന് വില്പന നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് എക്സൈസ് പിടിയിലായ ബാവ എന്ന പേരില്‍ അറിയപ്പെടുന്ന ശിബാസെന്നും ഇയാള്‍ക്കെതിരെ കണ്ണൂര്‍, പാപ്പിനിശ്ശേരി എക്സൈസ് റേന്‍ജ് ഓഫീസിലും തലശ്ശേരി, കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലും മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ടെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
ജയില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞാഴ്ചയാണ് പ്രതി പുറത്തിറങ്ങിയത്. വീണ്ടും മയക്കുമരുന്ന് വില്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വിജയന് കെപി, ഷിബു കെസി, നിര്മലന് തമ്പി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുജിത് ഇ, ഷബിന് കെ, വിഷ്ണു, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ അനശ്വര ടിവി, എക്സൈസ് ഡ്രൈവര്‍ സോള്‍ദേവ് എന്നിവരും ഉണ്ടായിരുന്നു.
വളപട്ടണം, പുതിയതെരു ഭാഗത്തു മയക്കുമരുന്ന് വില്പന നടത്തുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ് എക്സൈസ് പിടിയിലായ ബാവ എന്ന പേരില്‍ അറിയപ്പെടുന്ന ശിബാസെന്നും ഇയാള്‍ക്കെതിരെ കണ്ണൂര്‍, പാപ്പിനിശ്ശേരി എക്സൈസ് റേന്‍ജ് ഓഫീസിലും തലശ്ശേരി, കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലും മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ടെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു.
ജയില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞാഴ്ചയാണ് പ്രതി പുറത്തിറങ്ങിയത്. വീണ്ടും മയക്കുമരുന്ന് വില്പന നടത്തുന്നതിനിടെയാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ വിജയന് കെപി, ഷിബു കെസി, നിര്മലന് തമ്പി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുജിത് ഇ, ഷബിന് കെ, വിഷ്ണു, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ അനശ്വര ടിവി, എക്സൈസ് ഡ്രൈവര്‍ സോള്‍ദേവ് എന്നിവരും ഉണ്ടായിരുന്നു.
Keywords: Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Drugs, Young man arrested with MDMA and brown sugar.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.