Delay | അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും വൈകും; കേസ് അഞ്ചാം തവണയും മാറ്റി; ഇനി ജനുവരി 15ന് പരിഗണിക്കും 

 
Abdul Rahim's Release Delayed Again
Abdul Rahim's Release Delayed Again

Photo: Arranged

● അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും വൈകി.
● കേസ് അഞ്ചാം തവണയാണ് മാറ്റിവച്ചത്.
● പൊതു നിയമനടപടികൾ പൂർത്തിയാകാത്തതാണ് കാരണം.

റിയാദ്: (KVARTHA) സൗദി അറേബ്യയിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും വൈകുന്നു. റിയാദ് കോടതി കേസ് അഞ്ചാം തവണയും മാറ്റിവെച്ചതോടെ റഹീമിന്റെ മോചനത്തിനായുള്ള കാത്തിരിപ്പ് നീളുകയാണ്. ഈ മാസം 12ന് നടക്കേണ്ടിയിരുന്ന സിറ്റിങ് സാങ്കേതിക തടസ്സങ്ങൾ മൂലം തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നു. തിങ്കളാഴ്ച രാവിലെ സിറ്റിങ് നിശ്ചയിച്ചിരുന്നെങ്കിലും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ് കേസ് ജനുവരി 15 ലേക്ക് മാറ്റുകയായിരുന്നു. 

കേസിൽ എല്ലാ തീർപ്പുകളും ഉണ്ടാകുമെന്നും ഉത്തരവിന്റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകുമെന്നും പ്രതീക്ഷിച്ചിരുന്നു. തീരുമാനം അനുകൂലമായാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള പാസ്പോർട്ട് വിഭാഗത്തിന് ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കാനാകുമായിരുന്നു. റഹീമിന്റെ മടക്കയാത്രക്കുള്ള രേഖകൾ ഇന്ത്യൻ എംബസി ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ കോടതിയുടെ തുടർച്ചയായുള്ള മാറ്റിവെക്കലുകൾ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിരിക്കുകയാണ്.

സൗദി പൗരൻ അനസ് അൽ ശഹ്റിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. 2006 ഡിസംബർ 25നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഈ കേസിൽ ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തതാണ്. ലോകമെമ്പാടുമുള്ള മലയാളികളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഇത്രയും വലിയ തുക സമാഹരിക്കാൻ സാധിച്ചത്. 

കേസിൽ, വധശിക്ഷ ഒഴിവാക്കിയെങ്കിലും, ഒരു ജീവൻ നഷ്ടപ്പെട്ടതിലുള്ള പൊതു നിയമനടപടികൾ ( റൈറ്റ്) ഇനിയും പൂർത്തിയാകാനുണ്ട്. ഇക്കാര്യത്തിൽ ഇതുവരെയും തീർപ്പുണ്ടാവാത്തതിനാലാണ് റഹീമിന്റെ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നത്. അതേസമയം കേസ് ഇനിയും നീട്ടരുതെന്നും ഇതിന് പിന്നിലെ കാരണമെന്തെന്ന് കണ്ടെത്തണമെന്നും അബ്ദുൽ റഹീമിന്റെ മാതാവ് ഫാത്തിമ മാധ്യമങ്ങളോട് പ്രതികരിച്ചു. 

കഴിഞ്ഞ മാസം, അബ്ദുൽ റഹീമിനെ ഉമ്മ ഫാത്തിമ, സഹോദരൻ, അമ്മാവൻ എന്നിവർ ജയിലിലെത്തി സന്ദർശിച്ചിരുന്നു. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് റഹീമിനെ കണ്ടത്. നീണ്ട 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ജനുവരി 15ന് അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റഹീമിന്റെ കുടുംബവും മലയാളികളും.

സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും വൈകുന്നു. റിയാദ് കോടതി കേസ് അഞ്ചാം തവണയും മാറ്റിവെച്ചതോടെയാണ് മോചനത്തിനായുള്ള കാത്തിരിപ്പ് നീളുന്നത്. ഈ മാസം 12ന് നടക്കേണ്ടിയിരുന്ന സിറ്റിങ് സാങ്കേതിക തടസ്സങ്ങൾ മൂലം തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നു. തിങ്കളാഴ്ച രാവിലെ സിറ്റിങ് നിശ്ചയിച്ചിരുന്നെങ്കിലും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ് കേസ് ജനുവരി 15 ലേക്ക് മാറ്റുകയായിരുന്നു.

കേസിൽ എല്ലാ തീർപ്പുകളും ഉണ്ടാകുമെന്നും ഉത്തരവിന്റെ പകർപ്പ് ഗവർണറേറ്റിലേക്കും ജയിലിലേക്കും നൽകുമെന്നും പ്രതീക്ഷിച്ചിരുന്നു. തീരുമാനം അനുകൂലമായാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള പാസ്പോർട്ട് വിഭാഗത്തിന് ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കാനാകുമായിരുന്നു. റഹീമിന്റെ മടക്കയാത്രക്കുള്ള രേഖകൾ ഇന്ത്യൻ എംബസി തയ്യാറാക്കിയിട്ടുണ്ട്.

സൗദി പൗരൻ അനസ് അൽ ശഹ്റിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്. 2006 ഡിസംബർ 25നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അനസ് ബിൻ ഫായിസ് അബ്‌ദുല്ല അൽ ശഹ്റിയുടെ സ്പോൺസർഷിപ്പിൽ ഹൗസ് ഡ്രൈവറായാണ് റഹീം സൗദിയിൽ എത്തിയത്. വാഹനാപകടത്തെ തുടർന്ന് ഇരിക്കാനും നടക്കാനും കഴിയാതെ തളർന്ന അനസ് അൽ ശഹ്റി എന്ന 18 കാരനെ പരിചരിക്കുകയായിരുന്നു റഹീമിന്റെ ജോലി. 

കഴുത്തിനു താഴെ ചലനശേഷി നഷ്‌ടമായ അനസ് ബിൻ ഫായിസ് ജീവൻ നിലനിർത്തിയത് വൈദ്യോപകരണങ്ങളുടെ സഹായത്തോടെയായിരുന്നു. ഒരു യാത്രക്കിടെ സിഗ്നലിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട് അനസും റഹീമും തമ്മിൽ തർക്കമുണ്ടാകുകയും ഇതിനിടെ റഹീമിന്റെ കൈ തട്ടി അനസിന്റെ ദേഹത്ത് ഘടിപ്പിച്ച വയർ ബന്ധം വിച്‌ഛേദിക്കപ്പെടുകയും ചെയ്തു. ഇതാണ് അനസിന്റെ മരണത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്.

ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാലാണ് മോചന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നത്. അതേസമയം മകന്റെ മോചനം വൈകുന്നതിൽ അബ്ദുൽ റഹീമിന്റെ മാതാവ് ഫാത്തിമ ആശങ്ക പ്രകടിപ്പിച്ചു. കേസ് ഇനിയും നീട്ടരുതെന്നും ഇതിന് പിന്നിലെ കാരണമെന്തെന്ന് കണ്ടെത്തണമെന്നും അവർ ആവശ്യപ്പെട്ടു.

ഫോട്ടോ: അബ്ദുൽ റഹീം

#AbdulRahim #SaudiArabia #Kerala #Release #JusticeDelayed #NRI #Expatriate #Hope

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia