UAE Visa | യുഎഇ വിസ റദ്ദാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ മടങ്ങിവരുന്നതിനെ ബാധിക്കും; മുന്നറിയിപ്പുമായി അധികൃതർ
Apr 25, 2024, 15:49 IST
അബൂദബി: (KVARTHA) നിങ്ങൾ സ്ഥിരമായി യുഎഇ വിടാൻ തീരുമാനിക്കുകയും വിസ ശരിയായി റദ്ദാക്കുകയും ചെയ്തില്ലെങ്കിൽ ഭാവിയിൽ രാജ്യത്തേക്ക് മടങ്ങിവരാൻ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. താമസ വിസ റദ്ദാക്കുന്നത് സംബന്ധിച്ച് യുഎഇ ഗവൺമെൻ്റിൻ്റെ ഔദ്യോഗിക പോർട്ടൽ 'യുഎഇ ഡിജിറ്റൽ ഗവൺമെൻ്റ്' പ്രവാസികൾക്ക് ഉപദേശങ്ങൾ പങ്കിട്ടിരിക്കുകയാണ് ഇപ്പോൾ. നിങ്ങൾ സ്ഥിരമായി രാജ്യം വിടാൻ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങളുടെ താമസ വിസ ഔദ്യോഗികമായി റദ്ദാക്കണമെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെൻ്റ് വെബ്സൈറ്റിലൂടെ വ്യക്തമാക്കി. സാധാരണയായി, താമസ വിസ റദ്ദാക്കാൻ സ്പോൺസർക്ക് മാത്രമേ കഴിയൂ. സ്വന്തമായി ആപ്ലിക്കേഷൻ പ്രോസസ് ചെയ്യാൻ കഴിയില്ല.
വിസ റദ്ദാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും?
പ്രവാസി രാജ്യം വിട്ട് ആറ് മാസത്തിലധികം കഴിഞ്ഞാൽ താമസ വിസ സ്വയമേവ റദ്ദാക്കപ്പെടുമെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഔദ്യോഗികമായി റസിഡൻസ് വിസ റദ്ദാക്കാതെ സ്വദേശത്തേക്ക് പോയവർ യുഎഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഐസിപി (ICP - (ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി) വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി അനുമതി തേടണം. യുഎഇയിലേക്ക് എപ്പോൾ മടങ്ങാനാകുമെന്നും എന്ത് പേപ്പർവർക്കുകളും തുകയും ആവശ്യമായി വരുമെന്നും ഐസിപി തീരുമാനിക്കും.
കമ്പനികൾ ചെയ്യേണ്ടത്
ഒരു കമ്പനി തങ്ങളുടെ ജീവനക്കാരൻ്റെ തൊഴിൽ വിസ റദ്ദാക്കാൻ തീരുമാനിക്കുകയാണെങ്കിൽ, ജീവനക്കാരൻ്റെ തൊഴിൽ കരാറും ലേബർ കാർഡും റദ്ദാക്കാനുള്ള അപേക്ഷയുമായി ആദ്യം ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തെ (MOHRE) സമീപിക്കണം. ജീവനക്കാരനും ഈ അപേക്ഷയിൽ ഒപ്പിടണം. തുടർന്ന്, വിസ റദ്ദാക്കുന്നതിന് തൊഴിലുടമ ഐസിപി-യിൽ അപേക്ഷിക്കണം. കമ്പനി വർക്ക് പെർമിറ്റും റദ്ദാക്കണം. ഇതിനായി, തൊഴിലുടമയിൽ നിന്ന് എല്ലാ കുടിശ്ശികകളും വേതനങ്ങളും ആനുകൂല്യങ്ങളും ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് പ്രസ്താവിച്ച് ജീവനക്കാരൻ ഒപ്പിട്ട ഒരു കത്ത് മന്ത്രാലയത്തിൽ (MoHRE) സമർപ്പിക്കണം.
സ്പോൺസർമാരായ വ്യക്തികളുടെ കാര്യമോ?
പങ്കാളി, കുട്ടികൾ, മറ്റ് ആശ്രിതർ എന്നിവരെ സ്പോൺസർ ചെയ്യുന്ന വ്യക്തികൾ സ്വന്തം വിസ റദ്ദാക്കുന്നതിന് മുമ്പ് അവരുടെ ആശ്രിത വിസകൾ റദ്ദാക്കണം. വിസ റദ്ദാക്കുന്നതിന് സാധാരണയായി 110 ദിർഹം ചിലവാകും.
Keywords: News, World, UAE News, Dubai, UAE Visa, Residence Visa, Company, Employee, Ministry of Human Resources and Emiratisation, Employment Contract, Labor Card, UAE Digital Government issues advisory for expats on residence visa cancellation.
< !- START disable copy paste -->
വിസ റദ്ദാക്കിയില്ലെങ്കിൽ എന്ത് സംഭവിക്കും?
പ്രവാസി രാജ്യം വിട്ട് ആറ് മാസത്തിലധികം കഴിഞ്ഞാൽ താമസ വിസ സ്വയമേവ റദ്ദാക്കപ്പെടുമെന്ന് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഔദ്യോഗികമായി റസിഡൻസ് വിസ റദ്ദാക്കാതെ സ്വദേശത്തേക്ക് പോയവർ യുഎഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഐസിപി (ICP - (ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി) വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി അനുമതി തേടണം. യുഎഇയിലേക്ക് എപ്പോൾ മടങ്ങാനാകുമെന്നും എന്ത് പേപ്പർവർക്കുകളും തുകയും ആവശ്യമായി വരുമെന്നും ഐസിപി തീരുമാനിക്കും.
കമ്പനികൾ ചെയ്യേണ്ടത്
ഒരു കമ്പനി തങ്ങളുടെ ജീവനക്കാരൻ്റെ തൊഴിൽ വിസ റദ്ദാക്കാൻ തീരുമാനിക്കുകയാണെങ്കിൽ, ജീവനക്കാരൻ്റെ തൊഴിൽ കരാറും ലേബർ കാർഡും റദ്ദാക്കാനുള്ള അപേക്ഷയുമായി ആദ്യം ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയത്തെ (MOHRE) സമീപിക്കണം. ജീവനക്കാരനും ഈ അപേക്ഷയിൽ ഒപ്പിടണം. തുടർന്ന്, വിസ റദ്ദാക്കുന്നതിന് തൊഴിലുടമ ഐസിപി-യിൽ അപേക്ഷിക്കണം. കമ്പനി വർക്ക് പെർമിറ്റും റദ്ദാക്കണം. ഇതിനായി, തൊഴിലുടമയിൽ നിന്ന് എല്ലാ കുടിശ്ശികകളും വേതനങ്ങളും ആനുകൂല്യങ്ങളും ഇതിനകം ലഭിച്ചിട്ടുണ്ടെന്ന് പ്രസ്താവിച്ച് ജീവനക്കാരൻ ഒപ്പിട്ട ഒരു കത്ത് മന്ത്രാലയത്തിൽ (MoHRE) സമർപ്പിക്കണം.
സ്പോൺസർമാരായ വ്യക്തികളുടെ കാര്യമോ?
പങ്കാളി, കുട്ടികൾ, മറ്റ് ആശ്രിതർ എന്നിവരെ സ്പോൺസർ ചെയ്യുന്ന വ്യക്തികൾ സ്വന്തം വിസ റദ്ദാക്കുന്നതിന് മുമ്പ് അവരുടെ ആശ്രിത വിസകൾ റദ്ദാക്കണം. വിസ റദ്ദാക്കുന്നതിന് സാധാരണയായി 110 ദിർഹം ചിലവാകും.
Keywords: News, World, UAE News, Dubai, UAE Visa, Residence Visa, Company, Employee, Ministry of Human Resources and Emiratisation, Employment Contract, Labor Card, UAE Digital Government issues advisory for expats on residence visa cancellation.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.