പൂച്ചകുഞ്ഞുങ്ങളാണെന്ന് കരുതി പുള്ളിപ്പുലിയുടെ കുഞ്ഞുങ്ങളുമായി ആറ് വയസ്സുകാരൻ ഭക്ഷണവും പാലും കൊടുത്ത് കളിച്ചു രസിച്ചത് രണ്ടു ദിവസം!

 


വിശാഖപട്ടണം: (www.kvartha.com 27.02.2017) പൂച്ചക്കുട്ടികളാണെന്ന് കരുതി ആറുവയസ്സുകാരൻ പുള്ളിപ്പുലികളുടെ കുഞ്ഞുങ്ങളുമായി രണ്ട് ദിവസം കളിച്ച് നടന്നു. പാലും ഭക്ഷണവും നൽകി പരിപാലിച്ചത് പൂച്ചക്കുഞ്ഞുങ്ങളെയല്ലെന്നും പുള്ളിപ്പുലിയുടെ കുഞ്ഞുങ്ങളാണെന്നും അയൽവാസികൾ തിരിച്ചറിഞ്ഞതോടെ മൃഗ സംരക്ഷണ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വിശാഖപട്ടണത്തെ ആദിവാസി ചേരിയിലാണ് സംഭവം നടന്നത്.

വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് കിട്ടിയ രണ്ട് പൂച്ചക്കുഞ്ഞുങ്ങളുമായി മകൻ കളിക്കുന്നത് കണ്ടപ്പോൾ അച്ഛനും അമ്മക്കും സംശയമൊന്നും തോന്നിയില്ല. അവർ നോക്കിയപ്പോഴും രണ്ട് പൂച്ചക്കുഞ്ഞുങ്ങളാണെന്ന് തന്നെയാണ് കരുതിയത്. വീട്ടുകാർ ഇവറ്റകൾക്ക് ഭക്ഷണവും പാലുമൊക്കെ കൊടുത്ത് സ്വന്തം വീട്ടിൽ തന്നെ താമസിപ്പിച്ചു. അവറ്റകളെ പുറത്ത് പോകാൻ പോലും മകൻ അനുവദിച്ചിരുന്നില്ലെന്നും മടിയിലാണ് ഉറക്കിയതെന്നും കുട്ടിയുടെ അമ്മ സരസ്വതി പറഞ്ഞു.

എന്നാൽ അയൽപക്കത്തെ താമസക്കാർക്ക് കുട്ടിയുടെ കൂടെയുള്ള പൂച്ചക്കുട്ടികളെ കണ്ടപ്പോൾ ചെറിയൊരു സംശയം തോന്നി. ആ സംശയം ബാലന്റെ വീട്ടുകാരുമായി പങ്ക് വെച്ചതോടെ ഇവർ മൃഗ സംരക്ഷണ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് വീട്ടിലെത്തിയ മൃഗസംരക്ഷണ വകുപ്പ് അധികൃതർ ഒറ്റ നോട്ടത്തിൽ തന്നെ ഇത് പൂച്ചക്കുട്ടികളല്ലെന്നും പുലിക്കുട്ടികളാണെന്നും തിരിച്ചറിഞ്ഞു. ഉടൻ തന്നെ പുലിക്കുട്ടികളെ വാങ്ങിയ ഉദ്യോഗസ്ഥർ 10 കിലോമീറ്റർ അകലെയുള്ള കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

പൂച്ചകുഞ്ഞുങ്ങളാണെന്ന് കരുതി പുള്ളിപ്പുലിയുടെ കുഞ്ഞുങ്ങളുമായി ആറ് വയസ്സുകാരൻ ഭക്ഷണവും പാലും കൊടുത്ത് കളിച്ചു രസിച്ചത് രണ്ടു ദിവസം!

അതേസമയം പുലിക്കുട്ടികൾ അപകടകാരികളല്ലെങ്കിലും ഇവറ്റകളെ എടുത്ത് കൊണ്ട് പോയത് അമ്മപുലി കണ്ടിരുന്നെങ്കിൽ ബാലനെ അക്രമിച്ചേനെയെന്ന് ഫോറസ്ററ് അധികൃതർ വ്യക്തമാക്കി. ഒരു പ്രസവത്തിൽ രണ്ടു മുതൽ ആറ് കുഞ്ഞുങ്ങൾ വരെ ഉണ്ടാകാറുള്ള പുലിക്കുട്ടികൾ ആദ്യ 10 ദിവസം കഴിഞ്ഞാൽ മാത്രമേ കണ്ണ് തുറക്കുകയുള്ളൂ. അത് കൊണ്ട് തന്നെ കുഞ്ഞുങ്ങൾക്ക് രണ്ടു വയസ്സാകുന്നത് വരെ ഇവറ്റകൾ പൂർണമായും അമ്മ പുലിയുടെ സംരക്ഷണത്തിലായിരിക്കുമെന്ന് അധികൃതർ വിശദീകരിച്ചു.

Image Credit: The Times of India

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Boy mistakes leopard cubs for cats, plays with them. A six-year-old tribal boy happily played with two cubs (baby leopards) for two days mistaking them for cats.He found them in the nearby bushes two days ago and brought them home carrying in his arms
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia