Bizarre Advertisement | സ്വന്തം ചിത്രവും പേരും ജാതിയും ശമ്പളവുമടക്കം വധുവിനെ ആവശ്യമുണ്ടെന്ന് പരസ്യം; നാടൊട്ടുക്കും പോസ്റ്ററുകള്‍ ഒട്ടിച്ച് 27 കാരനായ എന്‍ജിനീയര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു
Jun 26, 2022, 15:42 IST
ചെന്നൈ: (www.kvartha.com) വധുവിനെ തേടിയുള്ള പോസ്റ്ററുകള്‍ ഒട്ടിച്ച് 27 കാരന് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. തമിഴ്നാട്ടിലുള്ള ഒരു യുവാവാണ് ഇപ്പോള്‍ മൊത്തം ചര്ചവിഷയമായിരിക്കുന്നത്. പരിചയക്കാരോടും ബ്രോകര്മാരോടും പെണ്ണ് അന്വേഷിക്കാതെ സ്വന്തമായി ഒരു പെണ്ണ് കണ്ടെത്താന്‍ ജഗന് എന്ന യുവാവ് ഈ വഴി തിരഞ്ഞെടുക്കുകയായിരുന്നു. അങ്ങനെയാണ് പോസ്റ്റര്‍ ഡിസന് ചെയ്ത് ഒട്ടിച്ചതെന്നാണ് ജഗന് പറയുന്നത്.
നഗരത്തിലാകെ വധുവിനെ വേണമെന്ന് കാണിച്ചുള്ള പരസ്യം വച്ചശേഷം ജഗന് എന്ന് പേരുള്ള യുവാവ് സാമൂഹികമാധ്യമങ്ങളിലാകെ വൈറല്‍ താരമായി. മധുരയിലെ വില്ലുപുരത്തുള്ള ഈ യുവാവ് ഒരു എന്‍ജിനീയറാണ്. തന്റെ നാട്ടിലാണ് വധുവിനെ ആവശ്യമുണ്ട് എന്ന പോസ്റ്ററുകള്‍ ജഗന് പതിച്ചത്. സാധാരണ എല്ലാവരും പിന്തുടരുന്ന രീതികളൊക്കെ നോക്കിയിട്ടും പെണ്ണ് കിട്ടാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു മാര്‍ഗം ജഗന് അവലംബിച്ചതെന്നാണ് പറയുന്നത്.
പോസ്റ്ററുകളില്‍ ജഗന്റെ ചിത്രവും അവന്റെ പേര്, ജാതി, ശമ്പളം, തൊഴില്‍, വിലാസം, തനിക്കുള്ള ഭൂമി തുടങ്ങിയ വിശദാംശങ്ങളുമുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ വധുവിനെ തിരയുന്നുണ്ട്. എന്നാല്‍ കണ്ടെത്താനായിട്ടില്ല. അങ്ങനെയാണ് പോസ്റ്റര്‍ ഡിസന് ചെയ്ത് ഒട്ടിച്ചത് എന്നാണ് ജഗന് പറയുന്നത്.
പാര്‍ട് ടൈം ഡിസൈനറായി ജോലി നോക്കുന്ന ജഗന് ഇതുപോലെയുള്ള ഒരുപാട് പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്യുന്നുണ്ട്. അപ്പോഴാണ് തനിക്കായിത്തന്നെ ഇങ്ങനെയൊരു പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത് പെണ്ണന്വേഷിക്കാമെന്ന് ചിന്തിക്കുന്നത്.
എന്നാല്‍, പോസ്റ്ററും വിചാരിച്ച പോലെ ജഗനെ സഹായിച്ചില്ല. പെണ്‍കുട്ടികളില്‍ നിന്നോ അവരുടെ രക്ഷിതാക്കളില്‍ നിന്നോ വിളി വരുമെന്നും പ്രതീക്ഷിച്ച് നിന്ന ജഗന് വന്നതെല്ലാം ബ്രോകര്മാരില് നിന്നുമുള്ള കോളുകളാണ്. മാത്രമല്ല, ഈ പോസ്റ്ററിന്റെ പേരില്‍ ഓന്‍ലൈനില്‍ ആളുകള്‍ ജഗനെ കണക്കിന് കളിയാക്കുകയും ചെയ്തു. എന്നാല്‍, അതൊന്നും താന്‍ കാര്യമാക്കുന്നില്ല എന്നും അവരുടെ ചിലവില്‍ താന്‍ വൈറലായല്ലോ എന്നുമാണ് ജഗന് പറയുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.