ട്യൂഷന്‍ സെന്റ­റി­നെ­തി­രെ പ­രാ­തി പ്ര­വാഹം: പെണ്‍കു­ട്ടി­കള്‍ 11 തവണ പീ­ഢിപ്പി­ക്ക­പ്പെട്ടു

 


ട്യൂഷന്‍ സെന്റ­റി­നെ­തി­രെ പ­രാ­തി പ്ര­വാഹം: പെണ്‍കു­ട്ടി­കള്‍ 11 തവണ പീ­ഢിപ്പി­ക്ക­പ്പെട്ടു

കാ­ഞ്ഞ­ങ്ങാ­ട്: ട്യൂ­ഷന്‍ സെന്റ­റില്‍ പഠി­ക്കാ­നെ­ത്തി­യ പെണ്‍­കു­ട്ടി­ക­ളെ ലൈം­ഗി­ക പീ­ഢ­ന­ത്തി­നി­ര­യാ­ക്കി­യ കോ­ട്ട­ച്ചേ­രി­യി­ലെ ചാ­പ്­റ്റര്‍ ട്യൂ­ഷന്‍ സെന്റര്‍ ഉ­ട­മ ബ­ല്ലാ ക­ട­പ്പു­റ­ത്തെ മു­ഹ­മ്മ­ദ് അ­ഷ്­കറി­നെ­തി­രെ (24) കൂ­ടു­തല്‍ പ­രാ­തി­കള്‍ പോ­ലീ­സി­ലേ­ക്ക് പ്ര­വ­ഹി­ച്ചു.

പീ­ഢ­ന സം­ഭ­വം ര­ഹ­സ്യ­മാ­ക്കി വെ­ച്ചി­രു­ന്ന പ­ല പെണ്‍­കു­ട്ടി­ക­ളും ര­ക്ഷി­താ­ക്കള്‍ വ­ഴി പ­രാ­തി­യു­മാ­യി പോ­ലീ­സി­നെ സ­മീ­പി­ച്ചു തു­ട­ങ്ങി. യു­വാ­വി­നെ­തി­രെ കൂ­ടു­തല്‍ തെ­ളി­വു­ക­ളാ­ണ് പോ­ലീ­സി­ന് മു­ന്നില്‍ ര­ഹ­സ്യ­മാ­യി ഇ­പ്പോള്‍ എ­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്ന­ത്. പീ­ഢ­ന സം­ഭ­വ­വും ഇ­തു­മാ­യി ബ­ന്ധ­പ്പെ­ട്ട കേ­സി­ന്റെ ന­ട­പ­ടി ക്ര­മ­ങ്ങ­ളും അ­ന്വേ­ഷ­ണ നീ­ക്ക­ങ്ങ­ളും അ­തി­ര­ഹ­സ്യ­മാ­യി സൂ­ക്ഷി­ക്കു­മെ­ന്ന ഉ­റ­പ്പി­നെ­തു­ടര്‍­ന്നാ­ണ് പ­ല പെണ്‍­കു­ട്ടി­ക­ളും പ­രാ­തി­യു­മാ­യി രം­ഗ­ത്ത് വ­രാന്‍ തു­ട­ങ്ങി­യ­ത്. അ­ഷ്‌ക­റി­നെ­തി­രെ പീ­ഢ­ന­ത്തി­നി­ര­യാ­യ അ­ഞ്ച് പെണ്‍­കു­ട്ടി­കള്‍ ക­ഴി­ഞ്ഞ ദി­വ­സം പോ­ലീ­സി­ന് ര­ഹ­സ്യ­മൊ­ഴി നല്‍­കി­യി­രു­ന്നു.

ന­ഗ­ര­ത്തി­ലും സ­മീ­പ പ്ര­ദേ­ശ­ത്തു­മു­ള്ള നാ­ല് ഹ­യര്‍സെ­ക്ക­ന്‍ഡ­റി സ്­കൂ­ളു­ക­ളില്‍ പഠി­ക്കു­ന്ന പ്ല­സ്­ടു വി­ദ്യാര്‍­ത്ഥി­നി­ക­ളാ­ണ് ഈ അ­ഞ്ചു­പേ­രും. ഇ­വ­രില്‍ ഒ­രു പെണ്‍­കു­ട്ടി­യെ അ­ഷ്‌കര്‍ ആ­റ് ത­വ­ണ­യാ­ണ് പീ­ഢി­പ്പി­ച്ച­ത്. മ­റ്റൊ­രു പെണ്‍­കു­ട്ടി­യെ ര­ണ്ട് ത­വ­ണ­യും. മ­റ്റ് മൂ­ന്നു പെണ്‍­കു­ട്ടി­ക­ളെ ഒ­രു ത­വ­ണ വീ­ത­വും പീ­ഢ­ന­ത്തി­നി­ര­യാ­ക്കി­യെ­ന്ന വി­വ­രം പു­റ­ത്ത് വ­ന്നി­ട്ടു­ണ്ട്. അ­ഷ്‌കര്‍ ത­ന്നെ­യാ­ണ് ഈ വി­വ­രം പോ­ലീ­സി­നോ­ട് സ­മ്മ­തി­ച്ച­ത്. ത­ന്റെ കു­റ്റ­സ­മ്മ­ത മൊ­ഴി­യില്‍ അ­ഷ്‌കര്‍ അ­ഞ്ച് പെണ്‍­കു­ട്ടി­ക­ളെ­ക്കു­റി­ച്ചും അ­വ­രു­ടെ പേ­രു­ക­ളും വി­ശ­ദ­മാ­യി വെ­ളി­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്.­

2011 ഡി­സം­ബര്‍ മു­തല്‍ 2012 ഏ­പ്രില്‍ 22 വ­രെ നി­ര­വ­ധി പെണ്‍­കു­ട്ടി­ക­ളെ ട്യൂ­ഷന്‍ സെന്റ­റില്‍ വെ­ച്ച് പീ­ഢി­പ്പി­ച്ച­താ­യി അ­ഷ്‌കര്‍ സ­മ്മ­തി­ച്ചു. അ­വ­ധി ദി­വ­സ­മാ­യ ഞാ­യ­റാ­ഴ്­ച­ക­ളില്‍ രാ­വി­ലെ 8.­30 മ­ണി­ മു­തല്‍ വൈ­കി­ട്ട് 4 മ­ണി­വ­രെ ചാ­പ്­റ്റര്‍ ട്യൂ­ഷന്‍ സെന്റ­റില്‍ കു­ട്ടി­കള്‍­ക്ക് ട്യൂ­ഷന്‍ നല്‍­കാ­റു­ണ്ട്. 250­ല­ധി­കം വി­ദ്യാര്‍­ത്ഥി­ക­ളും അ­വ­രെ പഠി­പ്പി­ക്കാന്‍ 20 ഓ­ളം അ­ധ്യാ­പ­ക­രും ഇ­വി­ടെ­യു­ണ്ട്.­

പീ­ഢ­ന­ത്തി­നി­ര­യാ­യ അ­ഞ്ച് പെണ്‍­കു­ട്ടി­ക­ളോ­ടും ത­നി­ക്ക് ഏ­റെ അ­ടു­പ്പ­മു­ണ്ടെ­ന്ന് തു­റ­ന്ന് സ­മ്മ­തി­ച്ച അ­ഷ്‌കര്‍ ആ അ­ടു­പ്പം മ­റ­യാ­ക്കി­യാ­ണ് നി­ര­വ­ധി ത­വ­ണ പെണ്‍­കു­ട്ടി­ക­ളെ പീ­ഡി­പ്പി­ച്ച­ത്. 2011 ഡി­സം­ബര്‍ മാ­സ­ത്തില്‍ ക്ലാ­സ്സി­ല്ലാ­തി­രു­ന്ന ഞാ­യ­റാ­ഴ്­ച ഒ­രു പെണ്‍­കു­ട്ടി­യെ ട്യൂ­ഷന്‍ സെന്റ­റി­ലേ­ക്ക് വി­ളി­പ്പി­ച്ച് സെന്റ­റി­ന്റെ പിന്‍­ഭാ­ഗ­ത്തെ കോ­വ­ണി­പ്പ­ടി­യി­ലെ പ്‌ളാ­റ്റ് ഫോ­മി­ലേ­ക്ക് കൂ­ട്ടി­ക്കൊ­ണ്ടു­പോ­യി അ­ഷ്­കര്‍ പീ­ഢി­പ്പി­ച്ചു. പി­ന്നീ­ട് ഈ പെണ്‍­കു­ട്ടി­യെ നി­ര­ന്ത­രം ഭീ­ഷ­ണി­പ്പെ­ടു­ത്തി അ­ഞ്ച് ത­വ­ണ കൂ­ടി പീ­ഢ­ന­ത്തി­ന് ഇ­ര­യാ­ക്കി. തു­ടര്‍­ന്നു­ള്ള മ­റ്റ് ഞാ­യ­റാ­ഴ്­ച­ക­ളില്‍ മ­റ്റ് നാ­ല് പെണ്‍­കു­ട്ടി­ക­ളെ­യും പീ­ഢി­പ്പി­ച്ചു. ഒ­രു കു­ട്ടി­യെ ര­ണ്ട് ത­വ­ണ­യും മ­റ്റ് മൂ­ന്ന് പേ­രെ ഓ­രോ ത­വ­ണ വീ­ത­വും പീ­ഢ­ന­ത്തി­ന് ഇ­ര­യാ­ക്കി­യെ­ന്നും അ­ഷ്­കര്‍ തു­റ­ന്ന് സ­മ്മ­തി­ക്കു­ക­യാ­യി­രു­ന്നു.

അ­ഷ്­ക­റി­ന്റെ വെ­ളി­പ്പെ­ടു­ത്ത­ലി­നെ തു­ടര്‍­ന്ന് യു­വാ­വ് ത­ന്റെ കു­റ്റ­സ­മ്മ­ത മൊ­ഴി­യില്‍ പ­റ­ഞ്ഞ അ­ഞ്ച് പെണ്‍­കു­ട്ടി­ക­ളില്‍ നി­ന്നും പോ­ലീ­സ് അ­തി­ര­ഹ­സ്യ­മാ­യി മൊ­ഴി­യെ­ടു­ക്കു­ക­യാ­യി­രു­ന്നു. പീ­ഢ­ന സം­ഭ­വം ഈ പെണ്‍­കു­ട്ടി­കള്‍ പോ­ലീ­സി­നോ­ട് സ­മ്മ­തി­ക്കു­ക­യും ചെ­യ്­തു.

അ­ഷ്‌ക­റി­ന്റെ കു­റ്റ­സ­മ്മ­ത മൊ­ഴി­യും, മൊ­ഴി­യില്‍ ചൂ­ണ്ടി­ക്കാ­ട്ടി­യ അ­ഞ്ച് പെണ്‍­കു­ട്ടി­ക­ളു­ടെ മൊ­ഴി­യും പ­രി­ശോ­ധി­ച്ച­തി­ന് ശേ­ഷ­മാ­ണ് അ­ഷ്‌ക­റി­നെ­തി­രെ ഹൊ­സ്­ദുര്‍­ഗ് സി ഐ കെ വി വേ­ണു­ഗോ­പാ­ലി­ന്റെ നിര്‍­ദേ­ശ­മ­നു­സ­രി­ച്ച് അ­ഡീ­ഷ­ണല്‍ എ­സ് ഐ എം ടി മൈ­ക്കിള്‍ സ്വ­മേ­ധ­യാ കേ­സ് ര­ജി­സ്റ്റര്‍ ചെ­യ്­ത­ത്.

പ്ര­തി­യെ­ന്ന് ആ­രോ­പി­ക്ക­പ്പെ­ടു­ന്ന വ്യ­ക്തി­യു­ടെ കു­റ്റ­സ­മ്മ­ത­മൊ­ഴി­യ­നു­സ­രി­ച്ച് പോ­ലീ­സ് സ്വ­മേ­ധ­യാ കേ­സെ­ടു­ക്കു­ന്ന­ത് വ­ള­രെ അ­പൂര്‍വ­മാ­ണ്. ഈ കേ­സി­ന് ഏ­റെ ബ­ലം നല്‍­കു­ന്ന­ത് പ്ര­തി­യാ­യ അ­ഷ്‌ക­റി­ന്റെ കു­റ്റ­സ­മ്മ­ത മൊ­ഴി ത­ന്നെ­യാ­ണ്. നിര്‍­ണായ­ക­മാ­യ തെ­ളി­വു­ക­ളാ­ണ് ഈ കേ­സില്‍ പോ­ലീ­സ് ഇ­തി­ന­കം ശേ­ഖ­രി­ച്ച­ത്.

ട്യൂ­ഷന്‍ സെന്റ­റി­ലെ ലൈം­ഗി­ക പീ­ഢ­ന­ത്തെ­ക്കു­റി­ച്ച് ക­ഴി­ഞ്ഞ രണ്ടുമൂ­ന്നാ­ഴ്­ച­യാ­യി ഒ­ട്ടേ­റെ ക­ഥ­ക­ളും അ­ഭ്യൂ­ഹ­ങ്ങ­ളും കിം­വ­ത­ന്തി­ക­ളു­മാ­ണ് പ്ര­ച­രി­ച്ചു­കൊ­ണ്ടി­രിക്കു­ന്ന­ത്. ഈ പ്ര­ച­ര­ണ­ത്തി­നി­ട­യില്‍ സം­ഭ­വ­ത്തി­ന്റെ­യും പ്ര­ച­ര­ണ­ത്തി­ന്റെ­യും സ­ത്യാ­വ­സ്ഥ തി­രി­ച്ച­റി­യാ­നും യാ­ഥാര്‍ത്ഥ്യം ക­ണ്ടെ­ത്താ­നും പോ­ലീ­സി­ന് ഏറെ വി­യര്‍­ക്കേ­ണ്ടി­വ­ന്നു.­

ട്യൂ­ഷന്‍ സെന്റ­റില്‍ പീ­ഢ­ന­ത്തി­നി­ര­യാ­യെ­ന്ന് പ­റ­യുന്ന പെണ്‍­കു­ട്ടി­ക­ളെ ആ­രേ­യും ക­ണ്ടെ­ത്താന്‍ തു­ട­ക്ക­ത്തില്‍ പോ­ലീ­സി­ന് ക­ഴി­ഞ്ഞി­രു­ന്നി­ല്ല. ഇ­തേ­തു­ടര്‍­ന്ന് ട്യൂ­ഷന്‍ സെന്റര്‍ ഉ­ട­മ അ­ഷ്‌ക­റി­നെ സ്റ്റേ­ഷ­നി­ലേ­ക്ക് വി­ളി­പ്പി­ക്കാന്‍ പോ­ലീ­സ് തീ­രു­മാ­നി­ച്ചു. സ്റ്റേ­ഷ­നില്‍ ഹാ­ജ­രാ­യ അഷ്­ക­റി­നെ വി­ശ­ദ­മാ­യി ചോ­ദ്യം ചെ­യ്­ത­പ്പോ­ഴാ­ണ് കാ­ഞ്ഞ­ങ്ങാ­ട് ന­ഗ­ര ഹൃ­ദ­യ­ത്തില്‍ പു­റം ലോ­ക­മ­റ­ി­യാ­തെ തു­ടര്‍­ന്നുവ­ന്നി­രു­ന്ന ലൈം­ഗി­ക പീ­ഢ­ന­ സം­ഭ­വ­ങ്ങ­ളു­ടെ ഞെ­ട്ടി­പ്പി­ക്കു­ന്ന വി­വ­ര­ങ്ങള്‍ ഓ­രോ­ന്നാ­യി പു­റ­ത്ത് വ­രാ­നും ക­ണ്ടെ­ത്താ­നും ക­ഴി­ഞ്ഞത്.

ചൊ­വ്വാഴ്ച ഉ­ച്ച­യോ­ടെ ഹൊ­സ്­ദുര്‍­ഗ് ജു­ഡീ­ഷ്യല്‍ ഒ­ന്നാം­ക്ലാ­സ് (ഒ­ന്ന്) മ­ജി­സ്‌­ട്രേ­ട്ട് യു പി എം സു­രേ­ഷ് ബാ­ബു, അ­ഷ്്­ക­റി­നെ ര­ണ്ടാ­ഴ്­ച­ത്തേ­ക്ക് റി­മാന്‍ഡ് ചെ­യ്­ത് ക­ണ്ണൂര്‍ ­സെന്‍­ട്രല്‍ ജ­യി­ലി­ലേ­ക്ക് അ­യ­ച്ചു. കേ­സി­ന്റെ പ്രാ­ഥ­മി­ക വി­വ­ര റി­പോര്‍­ട്ടി­ലും (എ­ഫ് ഐ­ ആര്‍) കോ­ട­തി­യില്‍ സ­മര്‍­പിച്ച റി­മാന്‍ഡ് റിപോര്‍­ട്ടി­ലും യു­വാ­വി­ന്റെ ചെ­യ്­തി­കള്‍ വി­ശ­ദ­മാ­യി പോ­ലീ­സ് നി­ര­ത്തി­യി­ട്ടു­ണ്ട്.

അ­ഷ്‌ക­റി­ന് വേ­ണ്ടി ചൊ­വാഴ്ച ത­ന്നെ ഹൊ­സ്­ദുര്‍­ഗ് കോ­ട­തി­യില്‍ ജാ­മ്യാ­പേ­ക്ഷ സ­മര്‍­പി­ക്ക­പ്പെ­ട്ടി­രുന്നു. അഡ്വ. മണി­ക­ണ്ഠ­നാ­ണ് അഷ്‌ക­റിന് വേണ്ടി കോട­തി­യില്‍ ഹാജ­രാ­യ­ത്. ജാമ്യാ­പേ­ക്ഷ വ്യാ­ഴാഴ്ച കോ­ട­തി പ­രി­ഗ­ണി­ക്കും. സ­മ്പ­ന്ന കു­ടും­ബാം­ഗ­മാ­ണ് അഷ്‌കര്‍.­
 
Keywords:  Kanhangad, Kasaragod, Kerala, Rape, Case, Molestation, Student, Tution centre

Related News:
ട്യൂഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച് പീഡനം: MBBS വിദ്യാര്‍ത്ഥി അറസ്റ്റില്‍
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia