DK Sivakumar | ഡികെ ശിവകുമാര്‍ ഞായറാഴ്ച ചേര്‍ത്തലയില്‍; കെസി വേണുഗോപാലിന്റെ സ്ഥാനാര്‍ഥി പര്യടനം ഉദ്ഘാടനം ചെയ്യും
Apr 5, 2024, 19:30 IST
ആലപ്പുഴ: (KVARTHA) യുഡിഎഫ് സ്ഥാനാര്‍ഥി കെസി വേണുഗോപാലിന്റെ സ്ഥാനാര്‍ഥി പര്യടനം കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് 4.30ന് ചേര്‍ത്തല മുന്‍സിപല്‍ മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കും.
കെസി വേണുഗോപാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും കെപിസിസി പ്രചാരണവിഭാഗം അധ്യക്ഷനുമായ രമേശ് ചെന്നിത്തല, കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസ്സന്‍, കോട്ടയം യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ്, ആര്‍ എസ് പി സംസ്ഥാന ജെനറല്‍ സെക്രടറി ഷിബു ബേബി ജോണ്‍, മുസ്ലീം ലീഗ് സംസ്ഥാന സെക്രടറി അഡ്വ. മുഹമ്മദ് ശാ, ജില്ലയില്‍ നിന്നുള്ള മറ്റ് യുഡിഎഫ് നേതാക്കളും പങ്കെടുക്കും.
പൊതുസമ്മേളനത്തിന് ശേഷം ഡികെ ശിവകുമാറും കെസി വേണുഗോപാലും ചേര്‍ന്നുള്ള റോഡ് ഷോ നടക്കും. ചേര്‍ത്തല നിയോജക മണ്ഡലത്തിലെ അര്‍ത്തുങ്കല്‍, അരീപ്പറമ്പ് തുടങ്ങിയ മണ്ഡലങ്ങളിലും കെസി ഞായറാഴ്ച പര്യടനം നടത്തും. ഏപ്രില്‍ എട്ടിന് രാവിലെ വെട്ടയ്ക്കല്‍ മണ്ഡലത്തിലെ ആറാട്ടുവഴിയില്‍ നിന്നും പര്യടനം ആരംഭിക്കും. മുഹമ്മ മണ്ഡലത്തിലെ കായിപ്പറം പൂജ വെളിയില്‍ തിങ്കളാഴ്ചത്തെ പര്യടനം സമാപിക്കും.
കെസി വേണുഗോപാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും കെപിസിസി പ്രചാരണവിഭാഗം അധ്യക്ഷനുമായ രമേശ് ചെന്നിത്തല, കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസ്സന്‍, കോട്ടയം യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ്, ആര്‍ എസ് പി സംസ്ഥാന ജെനറല്‍ സെക്രടറി ഷിബു ബേബി ജോണ്‍, മുസ്ലീം ലീഗ് സംസ്ഥാന സെക്രടറി അഡ്വ. മുഹമ്മദ് ശാ, ജില്ലയില്‍ നിന്നുള്ള മറ്റ് യുഡിഎഫ് നേതാക്കളും പങ്കെടുക്കും.
പൊതുസമ്മേളനത്തിന് ശേഷം ഡികെ ശിവകുമാറും കെസി വേണുഗോപാലും ചേര്‍ന്നുള്ള റോഡ് ഷോ നടക്കും. ചേര്‍ത്തല നിയോജക മണ്ഡലത്തിലെ അര്‍ത്തുങ്കല്‍, അരീപ്പറമ്പ് തുടങ്ങിയ മണ്ഡലങ്ങളിലും കെസി ഞായറാഴ്ച പര്യടനം നടത്തും. ഏപ്രില്‍ എട്ടിന് രാവിലെ വെട്ടയ്ക്കല്‍ മണ്ഡലത്തിലെ ആറാട്ടുവഴിയില്‍ നിന്നും പര്യടനം ആരംഭിക്കും. മുഹമ്മ മണ്ഡലത്തിലെ കായിപ്പറം പൂജ വെളിയില്‍ തിങ്കളാഴ്ചത്തെ പര്യടനം സമാപിക്കും.
Keywords: DK Sivakumar in Cherthala on Sunday; KC Venugopal's candidate tour will be inaugurated, Alappuzha, News, DK Sivakumar, KC Venugopal, Candidate, Inauguration, Politics, UDF Leaders, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.