Criticized | കര്‍ഷകര്‍ക്ക് നെല്ലെടുത്തശേഷം പണം കിട്ടണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണം; പി ആര് എസ് വായ്പാ കുടിശ്ശികയുടെ പേരില്‍ ലോണ്‍ നിഷേധിക്കപ്പെടുന്നു; കെജി പ്രസാദ് ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണെന്ന് രമേശ് ചെന്നിത്തല
Nov 11, 2023, 17:29 IST
തിരുവനന്തപുരം: (KVARTHA) തകഴി കുന്നുമേല്‍ കെജി പ്രസാദ് എന്ന കര്‍ഷകന്റെ ആത്മഹത്യയില്‍ സര്‍കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഞാന്‍ പരാജയപ്പെട്ട കര്‍ഷകനാണ്, നെല്ല് എടുത്തിട്ട് കാശ് തന്നില്ല എന്ന് പറഞ്ഞ് പ്രസാദ് ആത്മഹത്യ ചെയ്ത സംഭവം വേദനാജനകമാണെന്ന് അദ്ദേഹം പ്രതികരിച്ചു. കേരളത്തില്‍ നിരന്തരമായി കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നു. അമ്പലപ്പുഴയിലും ഈ അടുത്ത ദിവസമാണ് ഒരു കര്ഷകന് ആത്മഹത്യ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും നെല്ലു വിളയിക്കുന്ന കര്‍ഷകര്‍ക്ക് നെല്ലെടുത്തശേഷം പണം കിട്ടണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണം. പി ആര് എസ് വായ്പാ കുടിശ്ശികയുടെ പേരില്‍ ലോണ്‍ നിഷേധിക്കപ്പെടുന്നു. സര്‍കാരിന്റെ തെറ്റായ നയം തിരുത്തി കര്‍ഷകരെ സഹായിക്കാനുളള തീരുമാനമാണ് വേണ്ടത്. ഈ വിഷയത്തില്‍ ഭക്ഷ്യമന്ത്രിയുടെ വാദഗതികള്‍ ശരിയല്ല. വസ്തുതകള്‍ വളച്ചൊടിക്കാതെ കര്‍ഷകരോട് മന്ത്രി നീതി പുലര്‍ത്തണം എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളീയം പരിപാടിയുടെ മറവില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍കാര്‍ ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നു. വ്യാപകമായ പണപ്പിരിവിലൂടെ വലിയ തോതിലുള്ള അഴിമതിയാണ് നടക്കുന്നത്. എല്‍ ഡി എഫ് ജനങ്ങളോട് ഒരു ആത്മാര്ഥതയുമില്ലാതെ പലതും പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇവിടെ വരുമാനം വര്‍ധിപ്പിക്കാന്‍ നികുതി പിരിവുകള്‍ ഒന്നും നടക്കുന്നില്ല. അതേസമയം അഴിമതിക്കും ധൂര്‍ത്തിനും ഒരു കുറവുമില്ല. കേന്ദ്രത്തില്‍ നിന്നും കേരളത്തിന് അര്‍ഹമായ വിഹിതം ചോദിച്ചു വാങ്ങുന്നില്ല. മുഖ്യമന്ത്രി കേന്ദ്രത്തിനു മുന്പില് ഓച്ഛാനിച്ചു നില്ക്കുന്നു. ഏഴു വര്‍ഷമായി കേന്ദ്രത്തിനെതിരെ ഒരക്ഷരം ഉരിയാടാത്ത മുഖ്യമന്ത്രിയാണ് നമ്മുടേത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള മോഡല്‍ എന്നാല്‍ എല്‍ ഡി എഫ് മോഡലാകില്ല. കേരളം മാറി മാറി ഭരിച്ച എല്ലാ സര്‍കാരുകള്‍ക്കും മുന്നണികള്‍ക്കും അവകാശപ്പെട്ടതാണ് കേരള മോഡല്‍ എന്ന് പറയുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ ജനാധിപത്യബോധവും പൗരബോധവും സാക്ഷരതയും നാം സ്വായത്തമാക്കിയ അറിവും മറ്റു കഴിവുകളും പ്രാഗത്ഭ്യവും ചേര്‍ന്ന കേരള മോഡല്‍ നമ്മുടെ സ്വന്തം തനിമയാണ്. അത് എല്‍ ഡി എഫിന്റെ സൃഷ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രപ്രവേശനം ജനങ്ങളുടെ കൂട്ടായ പോരാട്ടത്തിലൂടെ നേടിയതാണ്. അത് സാമൂഹികമായ മാറ്റത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ ഐക്യത്തിന്റെ വിജയമായിരുന്നു. ക്ഷേത്ര പ്രവേശനവിളംബരം അവകാശമാണ്. ആരുടെയും ഔദാര്യമല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇത് സംബന്ധിച്ചുളള നോടീസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളീയം പരിപാടിയുടെ മറവില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍കാര്‍ ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നു. വ്യാപകമായ പണപ്പിരിവിലൂടെ വലിയ തോതിലുള്ള അഴിമതിയാണ് നടക്കുന്നത്. എല്‍ ഡി എഫ് ജനങ്ങളോട് ഒരു ആത്മാര്ഥതയുമില്ലാതെ പലതും പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇവിടെ വരുമാനം വര്‍ധിപ്പിക്കാന്‍ നികുതി പിരിവുകള്‍ ഒന്നും നടക്കുന്നില്ല. അതേസമയം അഴിമതിക്കും ധൂര്‍ത്തിനും ഒരു കുറവുമില്ല. കേന്ദ്രത്തില്‍ നിന്നും കേരളത്തിന് അര്‍ഹമായ വിഹിതം ചോദിച്ചു വാങ്ങുന്നില്ല. മുഖ്യമന്ത്രി കേന്ദ്രത്തിനു മുന്പില് ഓച്ഛാനിച്ചു നില്ക്കുന്നു. ഏഴു വര്‍ഷമായി കേന്ദ്രത്തിനെതിരെ ഒരക്ഷരം ഉരിയാടാത്ത മുഖ്യമന്ത്രിയാണ് നമ്മുടേത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള മോഡല്‍ എന്നാല്‍ എല്‍ ഡി എഫ് മോഡലാകില്ല. കേരളം മാറി മാറി ഭരിച്ച എല്ലാ സര്‍കാരുകള്‍ക്കും മുന്നണികള്‍ക്കും അവകാശപ്പെട്ടതാണ് കേരള മോഡല്‍ എന്ന് പറയുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ ജനാധിപത്യബോധവും പൗരബോധവും സാക്ഷരതയും നാം സ്വായത്തമാക്കിയ അറിവും മറ്റു കഴിവുകളും പ്രാഗത്ഭ്യവും ചേര്‍ന്ന കേരള മോഡല്‍ നമ്മുടെ സ്വന്തം തനിമയാണ്. അത് എല്‍ ഡി എഫിന്റെ സൃഷ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രപ്രവേശനം ജനങ്ങളുടെ കൂട്ടായ പോരാട്ടത്തിലൂടെ നേടിയതാണ്. അത് സാമൂഹികമായ മാറ്റത്തിനു വേണ്ടിയുള്ള ഒരു ജനതയുടെ ഐക്യത്തിന്റെ വിജയമായിരുന്നു. ക്ഷേത്ര പ്രവേശനവിളംബരം അവകാശമാണ്. ആരുടെയും ഔദാര്യമല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇത് സംബന്ധിച്ചുളള നോടീസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Farmers Death: Ramesh Chennithala Criticized LDF Govt, Thiruvananthapuram, News, Politics, Farmer's Death, Ramesh Chennithala, Criticized, Loan, LDF Govt, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.