Police Booked | പരീക്ഷാഹോളില്‍ വിദ്യാര്‍ഥിനിയെ അക്രമിച്ചെന്ന പരാതിയില്‍ സഹപാഠിയായ പെണ്‍കുട്ടിക്കെതിരെ കേസെടുത്തു; കാരണം മൊബൈല്‍ ഫോണെന്ന് പൊലീസ്; വിദ്യാര്‍ഥികളിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാനാവാതെ അധികൃതര്‍
Jun 30, 2022, 14:42 IST
കണ്ണൂർ: (www.kvartha.com) വിദ്യാർഥികളിലെ മൊബൈൽ ഫോൺ ഉപയോഗം തടയാനാവാതെ സ്കൂൾ അധികൃതരും വിദ്യാഭ്യാസ വകുപ്പും. സ്മാർട് ഫോൺ വഴി സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം കോവിഡാനന്തരം കുതിച്ചുയരാൻ തുടങ്ങിയതാണ് വിദ്യാർഥികളിൽ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ ഒരു സ്കൂളിൽ നടന്ന സംഭവം സ്കൂൾ അധികൃതരെയും രക്ഷിതാക്കളെയും ഞെട്ടിച്ചിരിക്കുകയാണ്. ഹയർ സെകൻഡറി സ്കൂൾ പരീക്ഷാ ഹോളിൽ വെച്ച് വിദ്യാർഥിനിയെ സഹപാഠിയായ പെൺകുട്ടി ആക്രമിച്ചത് കുട്ടികളിൽ അമിതമായ മൊബൈൽ ഫോണിന്റെ ദൂഷ്യ ഫലമെന്നാണ് പൊലീസ് പറയുന്നത്.
പ്ലസ് വൺ പരീക്ഷയ്ക്കിടെ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. തലനാരിഴയ്ക്കാണ് ജീവാപായം ഒഴിവായത്. പരീക്ഷ എഴുതുന്നതിനിടയിൽ പെട്ടെന്ന് പ്രകോപിതയായ പെൺകുട്ടി പിന്നിലെ ഇരിപ്പിടത്തിൽ നിന്നും മുന്നിലിരുന്ന കുട്ടിയുടെ മുടി കുത്തിപ്പിടിച്ച ശേഷം കഴുത്തിന് നേരെ ബ്ലേഡ് പ്രയോഗിക്കുകയായിരുന്നു എന്നാണ് വിവരം. പരീക്ഷാ ഹോളിൽ ബ്ലേഡുമായെത്തിയ വിദ്യാർഥിനിയുടെ ആക്രമണം കണ്ട് ക്ലാസ് മുറിയിൽ മറ്റൊരു പെൺകുട്ടി ബോധരഹിതയായി വീഴുകയും ചെയ്തുവെന്നാണ് അറിയുന്നത്.
പരിക്കേറ്റ പെൺകുട്ടിയുടെ കഴുത്തിനും കൈയ്ക്കും മൂന്ന് തുന്നിക്കെട്ടുണ്ട്. അക്രമത്തിനു ശേഷം സമനില തെറ്റിയ നിലയിലായിരുന്നു പെൺകുട്ടിയുടെ പെരുമാറ്റമെന്ന് സ്കൂൾ അധികൃതർ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. തുടർന്ന് ഈ പെൺകുട്ടിക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു. പരീക്ഷാഹോളിൽ ഉണ്ടായിരുന്ന മറ്റ് കുട്ടികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. സംഭവത്തിൽ അധ്യാപകരും സ്കൂൾ അധ്യാപക രക്ഷാകർതൃ സംഘടന പ്രതിനിധികളിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്
വാട്സ് ആപിലൂടെ മറ്റൊരു സുഹൃത്തുമായി നടത്തുന്ന ചാറ്റിംഗ് സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക റിപോർട്. അക്രമം നടത്തിയ പെൺകുട്ടിയും ഇരയായ പെൺകുട്ടിയും മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാട്സ് ആപ് ഗ്രൂപിൽ ചില മെസേജുകളെ ചൊല്ലി തർക്കമുണ്ടായതായും ഇതിനെ തുടർന്ന് സുഹൃത്തുക്കളായ ഇരുവരും അകലുകയും ചെയ്തുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. കണ്ണൂർ ജില്ലയിലെ പാരമ്പര്യം കൊണ്ട് പ്രശസ്തമായ സ്കൂളിലാണ് സംഭവം നടന്നതെന്ന് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായാണ് പൊലീസ് പറയുന്നത്.
സഹപാഠിയുടെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ പ്ലസ് വൺ വിദ്യാർഥിനിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇൻഡ്യൻ ശിക്ഷാ നിയമം 307, 324, 341 എന്നീ വകുപ്പുകൾ പ്രകാരം വധശ്രമം, മാരകായുധം ഉപയോഗിക്കൽ, തടഞ്ഞു നിർത്തൽ എന്നീ കുറ്റങ്ങളാണ് പെൺകുട്ടിക്കെതിരെ ചുമത്തിയിട്ടുള്ളത്. അടുത്ത സുഹൃത്തുക്കളും ഒരേ നാട്ടുകാരായ ഇരുവരും ഏതാനും ദിവസങ്ങളായി അകൽച്ചയിലായിരുന്നുവെന്നും പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സഹപാഠിനികളാണ് ഇതു സംബന്ധിച്ച് നിർണായ വിവരം നൽകിയത്. അക്രമത്തിൽ കൈയ്ക്കും കഴുത്തിനും ആഴത്തിൽ മുറിവേറ്റ പെൺകുട്ടിയിൽ നിന്നും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവം വിവാദമായതോടെ വിദ്യാർഥികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം തടയുന്നതിനായി ബോധവൽക്കരണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സ്കൂളിൽ നടന്ന അതിക്രമത്തിന്റെ ഗൗരവം മനസിലാക്കിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പും ചൈൽഡ് ലൈനും സ്കൂൾ അധികൃതരെയും വിദ്യാഭ്യാസ വിദഗ്ധരെയും ഉൾപെടുത്തി അടിയന്തിര യോഗം ചേരുമെന്നാണ് വിവരം.
പ്ലസ് വൺ പരീക്ഷയ്ക്കിടെ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. തലനാരിഴയ്ക്കാണ് ജീവാപായം ഒഴിവായത്. പരീക്ഷ എഴുതുന്നതിനിടയിൽ പെട്ടെന്ന് പ്രകോപിതയായ പെൺകുട്ടി പിന്നിലെ ഇരിപ്പിടത്തിൽ നിന്നും മുന്നിലിരുന്ന കുട്ടിയുടെ മുടി കുത്തിപ്പിടിച്ച ശേഷം കഴുത്തിന് നേരെ ബ്ലേഡ് പ്രയോഗിക്കുകയായിരുന്നു എന്നാണ് വിവരം. പരീക്ഷാ ഹോളിൽ ബ്ലേഡുമായെത്തിയ വിദ്യാർഥിനിയുടെ ആക്രമണം കണ്ട് ക്ലാസ് മുറിയിൽ മറ്റൊരു പെൺകുട്ടി ബോധരഹിതയായി വീഴുകയും ചെയ്തുവെന്നാണ് അറിയുന്നത്.
പരിക്കേറ്റ പെൺകുട്ടിയുടെ കഴുത്തിനും കൈയ്ക്കും മൂന്ന് തുന്നിക്കെട്ടുണ്ട്. അക്രമത്തിനു ശേഷം സമനില തെറ്റിയ നിലയിലായിരുന്നു പെൺകുട്ടിയുടെ പെരുമാറ്റമെന്ന് സ്കൂൾ അധികൃതർ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. തുടർന്ന് ഈ പെൺകുട്ടിക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു. പരീക്ഷാഹോളിൽ ഉണ്ടായിരുന്ന മറ്റ് കുട്ടികളിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. സംഭവത്തിൽ അധ്യാപകരും സ്കൂൾ അധ്യാപക രക്ഷാകർതൃ സംഘടന പ്രതിനിധികളിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്
വാട്സ് ആപിലൂടെ മറ്റൊരു സുഹൃത്തുമായി നടത്തുന്ന ചാറ്റിംഗ് സംബന്ധിച്ച തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക റിപോർട്. അക്രമം നടത്തിയ പെൺകുട്ടിയും ഇരയായ പെൺകുട്ടിയും മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാട്സ് ആപ് ഗ്രൂപിൽ ചില മെസേജുകളെ ചൊല്ലി തർക്കമുണ്ടായതായും ഇതിനെ തുടർന്ന് സുഹൃത്തുക്കളായ ഇരുവരും അകലുകയും ചെയ്തുവെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. കണ്ണൂർ ജില്ലയിലെ പാരമ്പര്യം കൊണ്ട് പ്രശസ്തമായ സ്കൂളിലാണ് സംഭവം നടന്നതെന്ന് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായാണ് പൊലീസ് പറയുന്നത്.
സഹപാഠിയുടെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ പ്ലസ് വൺ വിദ്യാർഥിനിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഇൻഡ്യൻ ശിക്ഷാ നിയമം 307, 324, 341 എന്നീ വകുപ്പുകൾ പ്രകാരം വധശ്രമം, മാരകായുധം ഉപയോഗിക്കൽ, തടഞ്ഞു നിർത്തൽ എന്നീ കുറ്റങ്ങളാണ് പെൺകുട്ടിക്കെതിരെ ചുമത്തിയിട്ടുള്ളത്. അടുത്ത സുഹൃത്തുക്കളും ഒരേ നാട്ടുകാരായ ഇരുവരും ഏതാനും ദിവസങ്ങളായി അകൽച്ചയിലായിരുന്നുവെന്നും പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സഹപാഠിനികളാണ് ഇതു സംബന്ധിച്ച് നിർണായ വിവരം നൽകിയത്. അക്രമത്തിൽ കൈയ്ക്കും കഴുത്തിനും ആഴത്തിൽ മുറിവേറ്റ പെൺകുട്ടിയിൽ നിന്നും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവം വിവാദമായതോടെ വിദ്യാർഥികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗം തടയുന്നതിനായി ബോധവൽക്കരണം നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സ്കൂളിൽ നടന്ന അതിക്രമത്തിന്റെ ഗൗരവം മനസിലാക്കിക്കൊണ്ട് വിദ്യാഭ്യാസ വകുപ്പും ചൈൽഡ് ലൈനും സ്കൂൾ അധികൃതരെയും വിദ്യാഭ്യാസ വിദഗ്ധരെയും ഉൾപെടുത്തി അടിയന്തിര യോഗം ചേരുമെന്നാണ് വിവരം.
Keywords: Latest-News, Kerala, Kannur, Police, Students, Assault, Complaint, Mobile Phone, School, FIR registered against student.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.