Gold seized | കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 2 പേർ പിടിയില്‍
Jun 23, 2022, 21:51 IST
മട്ടന്നൂര്‍: (www.kvartha.com) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഏകദേശം 90 ലക്ഷം രൂപ വിലമതിക്കുന്ന 1717 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരായ കോഴിക്കോട് ജില്ലയിലെ അബ്ദുർ റഹ്മാൻ, ഹമീദ് എന്നിവരെ പിടികൂടി. മസ്കറ്റില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തിലാണ് ഇവരെത്തിയത്.
1980 ഗ്രാം ഭാരമുള്ള രണ്ട് പോളിതീന്‍ പാകറ്റുകള്‍ അബ്ദുര്‍ റഹ്മാന്റെ കാല്‍മുട്ടിന് താഴെയായി കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മൊഴിയുടെയും ഫോണ്‍വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഹമീദിനെയും കസ്റ്റഡിയിലെടുത്തത്. ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് യൂനിറ്റിലെ എയര്‍ കസ്റ്റംസിലെ ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഡെപ്യൂടി കമീഷനര്‍ ജയകാന്ത് സി വി, സൂപ്രണ്ടുമാരായ ബേബി വി പി, മുരളി പി, ഇന്‍സ്പെക്ടര്‍മാരായ അശ്വിന നായര്‍, പങ്കജ്, സൂരജ് ഗുപ്ത, സുബൈര്‍ ഖാന്, ഹെഡ് ഹവില്‍ദാര്‍ ശശീന്ദ്രന്, വനിതാ സെര്‍ചര്‍ ശിശിര, അസിസ്റ്റന്റുമാരായ ഹരീഷ്, ലിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
1980 ഗ്രാം ഭാരമുള്ള രണ്ട് പോളിതീന്‍ പാകറ്റുകള്‍ അബ്ദുര്‍ റഹ്മാന്റെ കാല്‍മുട്ടിന് താഴെയായി കെട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മൊഴിയുടെയും ഫോണ്‍വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഹമീദിനെയും കസ്റ്റഡിയിലെടുത്തത്. ഇരുവരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ഇന്റലിജന്‍സ് യൂനിറ്റിലെ എയര്‍ കസ്റ്റംസിലെ ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഡെപ്യൂടി കമീഷനര്‍ ജയകാന്ത് സി വി, സൂപ്രണ്ടുമാരായ ബേബി വി പി, മുരളി പി, ഇന്‍സ്പെക്ടര്‍മാരായ അശ്വിന നായര്‍, പങ്കജ്, സൂരജ് ഗുപ്ത, സുബൈര്‍ ഖാന്, ഹെഡ് ഹവില്‍ദാര്‍ ശശീന്ദ്രന്, വനിതാ സെര്‍ചര്‍ ശിശിര, അസിസ്റ്റന്റുമാരായ ഹരീഷ്, ലിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
Keywords: Latest-News, Top-Headlines, Kerala, Kannur Airport, Gold, Seized, Kannur, Airport, Arrested, Kozhikode, Gold seized, Gold seized at Kannur airport.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.