നിലമ്പൂര്‍ കൊലക്കേസ്: ബിജു നായരും ആര്യാടന്‍ ഷൗക്കത്തും കൂടിക്കാഴ്ച നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍

 


നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരി രാധ(36) യെ കൊലപ്പെടുത്തിയ കേസില്‍  മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ പ്രതിക്കൂട്ടിലാക്കുന്നതരത്തില്‍  ഫോട്ടോഗ്രാഫറുടെ വെളിപ്പെടുത്തല്‍.

കേസിലെ ഒന്നാം പ്രതിയും ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫുമായിരുന്ന  ബിജു നായര്‍ അറസ്റ്റിന് തൊട്ട് മുമ്പ് ഷൗക്കത്തുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് തെളിവുസഹിതം ഫോട്ടോഗ്രാഫര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

നിലമ്പൂരിലെ ചാരുത സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫര്‍ മുകുന്ദനാണ് ആര്യാടന്‍ ഷൗക്കത്തിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്.  രാധയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഫെബ്രുവരി 10 ന് വൈകുന്നേരമാണ് ഒന്നാംപ്രതി ബിജു നായരെ നിലമ്പൂര്‍ സി ഐ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്.

 അന്നു രാവിലെ നിലമ്പൂര്‍ നഗരത്തിലെ മാരിയമ്മന്‍ കോവിലില്‍ നടന്ന സമൂഹസദ്യയില്‍ ആര്യാടന്‍ ഷൗക്കത്തും ബിജു നായരും ഒരുമിച്ച് പങ്കെടുത്തിരുന്നു. ആര്യാടന്‍ ഷൗക്കത്ത് സമൂഹസദ്യയില്‍ പങ്കെടുക്കുന്ന വിവരം ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്ന് മുകുന്ദന്‍ ക്ഷേത്രത്തില്‍ ഫോട്ടോ എടുക്കാനായി എത്തിയിരുന്നു.

ക്ഷേത്രത്തില്‍ ആദ്യമെത്തിയത് ബിജു നായരായിരുന്നു. പിന്നീടാണ്  ആര്യാടന്‍ ഷൗക്കത്തെത്തിച്ചേര്‍ന്നത്. ക്ഷേത്രത്തിലെത്തിയ ഇരുവരും  തമ്മില്‍ സംസാരിക്കുന്ന നിരവധി ഫോട്ടോകള്‍ മുകുന്ദന്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് രാധയുടെ മൃതദേഹം കുളത്തില്‍ നിന്നും കണ്ടെത്തിയതോടെ ഫെബ്രുവരി 10 ന് രാത്രി ഒമ്പതുമണിയോടെ ക്ഷേത്ര കമ്മിറ്റിയംഗം കൂടിയായ ഐഎന്‍ടിയുസി നേതാവ് ബാലന്‍ മുകുന്ദനെ ഫോണില്‍ വിളിച്ച് ക്ഷേത്രത്തിനകത്തുവെച്ച് ഇരുവരും നടത്തിയ കൂടിക്കാഴ്ചയുടെ ഫോട്ടോകള്‍ ആവശ്യപ്പെടുകയായിരുന്നു.

അതിനുശേഷം പല  നേതാക്കളും ഫോട്ടോ ആവശ്യപ്പെട്ട് തന്നെ ഫോണ്‍ ചെയ്തതായി മുകുന്ദന്‍ പറഞ്ഞു. മുകുന്ദന്റെ ഫോര്‍ ജിബി മെമ്മറി കാര്‍ഡ് നിറയെ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോകള്‍ ഉണ്ടായിരുന്നു. അമ്പലക്കെട്ടിടത്തില്‍ തന്നെയാണ് സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ക്ഷേത്രഭാരവാഹികള്‍ നിര്‍ബന്ധിച്ചപ്പോള്‍ ഫോട്ടോകള്‍ കൊടുക്കേണ്ടി വന്നതായി  മുകുന്ദന്‍ വ്യക്തമാക്കി.
നിലമ്പൂര്‍ കൊലക്കേസ്: ബിജു നായരും ആര്യാടന്‍ ഷൗക്കത്തും കൂടിക്കാഴ്ച നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍
ഐഎന്‍ടിയുസി നേതാക്കളായ ബാലന്‍, കിഷോര്‍ എന്നിവര്‍
നേരിട്ടെത്തിയാണ് ഫോട്ടോകളും മെമ്മറി കാര്‍ഡുകളും  വാങ്ങിയതെന്നും മുകുന്ദന്‍ പറയുന്നു. രാധയുടെ  കൊലപാതകത്തില്‍  അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കേസില്‍ വഴിത്തിരിവാകുന്ന പ്രധാന തെളിവുകള്‍ ലഭിച്ചിട്ടും പോലീസ് അതേക്കുറിച്ച് അന്വേഷിക്കുന്നില്ലെന്നാണ് മുകുന്ദന്‍ പറയുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
കറന്തക്കാട്ട് ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

Keywords:   Congress, Minister, Aryadan Muhammad, Son, Arrest, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia