Arrested | കക്കോടിയില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ ക്വടേഷന്‍ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍
Oct 14, 2022, 17:54 IST
കോഴിക്കോട്: (www.kvartha.com) കക്കോടിയില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ ക്വടേഷന്‍ സംഘത്തിലെ ഒരാളെ കൂടി പൊലീസ് അറസ്റ്റുചെയ്തു. ബേപ്പൂര്‍ സ്വദേശി ആട്ടി ശാഹുല്‍ എന്ന ശാഹുല്‍ ഹമീദ് (31)ആണ് അറസ്റ്റിലായത്. കോഴിക്കോട് സിറ്റി സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപും ചേവായൂര്‍ പൊലീസും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ആഗസ്റ്റ് 11-ന് കക്കോടി ഗ്രാമപഞ്ചായത് ഓഫിസിന് മുന്നിലെ ബസ് സ്റ്റോപില് നിന്നും ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശിയായ യുവാവിനെ ഇന്നോവയിലെത്തിയ നാലു പേര് ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച് എടവണ്ണ പാറയില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ചേവായൂര്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്യുകയും ഇന്‍സ്പെക്ടര്‍ കെ കെ ബിജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
നേരത്ത കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി സ്വദേശികളായ സാലി ജമീലിനെയും മുഹമ്മദ് ശബീറിനെയും പിടികൂടിയിരുന്നു. മറ്റുള്ളവര്‍ക്കായി അന്വേഷണം നടത്തിയെങ്കിലും ഒരാള്‍ വിദേശത്തേക്ക് കടക്കുകയും ശാഹുല്‍ ഒളിവില്‍ കഴിയുകയുമായിരുന്നു. കഴിഞ്ഞ ദിവസം ശാഹുല്‍ രാമനാട്ടുക്കര ഭാഗത്ത് ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്.
സുഹൃത്തും നിരവധി മോഷണ, ലഹരിമരുന്ന് കേസുകളിലെ പ്രതിയുമായ നുബിന്‍ അശോകിനൊപ്പം രഹസ്യ സങ്കേതത്തില്‍ ഒളിച്ചിരുന്ന് ലഹരിമരുന്ന് ഉപയോഗിച്ച ശേഷം മറ്റൊരു ലഹരി മാഫിയ സംഘവുമായുള്ള ഏറ്റുമുട്ടലില്‍ മുഖത്ത് ബ്ലേഡ് കൊണ്ട് ഉണ്ടായ മാരകമായ മുറിവും ഇയാള്‍ക്ക് ഏറ്റിരുന്നു. ഇവരുടെ പരാതിയില്‍ ആക്രമിച്ച സംഘത്തെ പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്. നുബിന്‍ അശോകിനെ ഫറോക് പൊലീസില്‍ ഏല്പിച്ചു. ഇയാള്‍ക്ക് നിരവധി വാറന്റ് നിലവിലുണ്ട്.
സുഹൃത്തിന്റെ സഹോദരിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു ക്വടേഷന്‍ എന്നാണ് ശാഹുല്‍ ചോദ്യംചെയ്യലില്‍ പറഞ്ഞത്. ക്വടേഷന്‍ ലഭിച്ച ശേഷം ഇയാളെ തട്ടിക്കൊണ്ടുപോകാന്‍ പലതവണ ശ്രമിച്ചെങ്കിലും കൂടെ മറ്റ് ആളുകള്‍ ഉള്ളതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു.
അന്വേഷണ സംഘത്തില്‍ സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ് സബ് ഇന്‍സ്പെക്ടര്‍ ഒ മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത് പടിയാത്ത്, സുമേഷ് ആറോളി, അര്ജുന് എ കെ, രാകേഷ് ചൈതന്യം, ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സജി എം, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുമേഷ് നന്മണ്ട, ശ്രീരാഗ് എസ് എന്നിവരും ഉണ്ടായിരുന്നു.
Keywords: One more member of Quotation gang who kidnapped youth from Kakkodi arrested, Kozhikode, News, Local News, Police, Arrested, Kidnap, Kerala.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ആഗസ്റ്റ് 11-ന് കക്കോടി ഗ്രാമപഞ്ചായത് ഓഫിസിന് മുന്നിലെ ബസ് സ്റ്റോപില് നിന്നും ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശിയായ യുവാവിനെ ഇന്നോവയിലെത്തിയ നാലു പേര് ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച് എടവണ്ണ പാറയില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ചേവായൂര്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്യുകയും ഇന്‍സ്പെക്ടര്‍ കെ കെ ബിജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
നേരത്ത കേസുമായി ബന്ധപ്പെട്ട് കൊണ്ടോട്ടി സ്വദേശികളായ സാലി ജമീലിനെയും മുഹമ്മദ് ശബീറിനെയും പിടികൂടിയിരുന്നു. മറ്റുള്ളവര്‍ക്കായി അന്വേഷണം നടത്തിയെങ്കിലും ഒരാള്‍ വിദേശത്തേക്ക് കടക്കുകയും ശാഹുല്‍ ഒളിവില്‍ കഴിയുകയുമായിരുന്നു. കഴിഞ്ഞ ദിവസം ശാഹുല്‍ രാമനാട്ടുക്കര ഭാഗത്ത് ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്.
സുഹൃത്തും നിരവധി മോഷണ, ലഹരിമരുന്ന് കേസുകളിലെ പ്രതിയുമായ നുബിന്‍ അശോകിനൊപ്പം രഹസ്യ സങ്കേതത്തില്‍ ഒളിച്ചിരുന്ന് ലഹരിമരുന്ന് ഉപയോഗിച്ച ശേഷം മറ്റൊരു ലഹരി മാഫിയ സംഘവുമായുള്ള ഏറ്റുമുട്ടലില്‍ മുഖത്ത് ബ്ലേഡ് കൊണ്ട് ഉണ്ടായ മാരകമായ മുറിവും ഇയാള്‍ക്ക് ഏറ്റിരുന്നു. ഇവരുടെ പരാതിയില്‍ ആക്രമിച്ച സംഘത്തെ പൊലീസ് അന്വേഷിച്ച് വരുന്നുണ്ട്. നുബിന്‍ അശോകിനെ ഫറോക് പൊലീസില്‍ ഏല്പിച്ചു. ഇയാള്‍ക്ക് നിരവധി വാറന്റ് നിലവിലുണ്ട്.
സുഹൃത്തിന്റെ സഹോദരിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു ക്വടേഷന്‍ എന്നാണ് ശാഹുല്‍ ചോദ്യംചെയ്യലില്‍ പറഞ്ഞത്. ക്വടേഷന്‍ ലഭിച്ച ശേഷം ഇയാളെ തട്ടിക്കൊണ്ടുപോകാന്‍ പലതവണ ശ്രമിച്ചെങ്കിലും കൂടെ മറ്റ് ആളുകള്‍ ഉള്ളതിനാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു.
അന്വേഷണ സംഘത്തില്‍ സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ് സബ് ഇന്‍സ്പെക്ടര്‍ ഒ മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത് പടിയാത്ത്, സുമേഷ് ആറോളി, അര്ജുന് എ കെ, രാകേഷ് ചൈതന്യം, ചേവായൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സജി എം, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുമേഷ് നന്മണ്ട, ശ്രീരാഗ് എസ് എന്നിവരും ഉണ്ടായിരുന്നു.
Keywords: One more member of Quotation gang who kidnapped youth from Kakkodi arrested, Kozhikode, News, Local News, Police, Arrested, Kidnap, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.