മമ്മൂട്ടിക്കും മോഹന്‍ലാലിനും 'അമ്മ' യ്ക്കുമെതിരേ പി.സി. ജോര്‍ജ്ജ്
Jun 21, 2013, 10:20 IST
തിരുവനന്തപുരം: സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലനും താര സംഘടനയായ അമ്മയ്ക്കുമെതിരേ കടുത്ത പരാമര്‍ശങ്ങളുമായി ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ്. സീരിയല്‍ താര സംഘടനയായ ആത്മയ്‌ക്കെതിരേയുമുണ്ട് വിമര്‍ശനം. കഴിഞ്ഞ ദിവസം മമ്മൂട്ടിക്കെതിരേ ജോര്‍ജ്ജ് നടത്തിയ പരാമര്‍ശം സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. താന്‍ അവരുടെയൊന്നും ചെലവിലല്ല കഴിയുന്നത് എന്നാണ് അതേക്കുറിച്ച് ചീഫ് വിപ്പിന്റെ പ്രതികരണം.
ദര്‍ശനാ ടിവിയുടെ പ്രതിവാര പംക്തിയായ ടോക് ടൈമില്‍ പങ്കെടുത്താണ് കൂടുതല്‍ വിവാദത്തിനു തിരി കൊളുത്തുന്ന വാക്കുകളുമായി ജോര്‍ജ്ജ് രംഗത്തെത്തിയത്. ടോക് ടൈം ശനിയാഴ്ച രാത്രി 9.30നു സംപ്രേഷണം ചെയ്യും.
മമ്മൂട്ടി ഇനി കാരണവരുടെ റോളിലാണ് അഭിനയിക്കേണ്ടത്. സ്വന്തം മകനും മറ്റു ചെറുപ്പക്കാര്‍ക്കും അവസരം കൊടുക്കാന്‍ തയ്യാറാകണം. അതിനു നായക വേഷങ്ങളില്‍ നിന്ന് അദ്ദേഹം മാറിനില്‍ക്കണം. മോഹന്‍ലാലിനും ഇതു ബാധകമാണ്. രണ്ടുപേരും അപാര സിദ്ധികളുള്ള നടന്മാരാണ്. പക്ഷേ, 62 വയസായ മമ്മൂട്ടി ഇനിയും ചെറുപ്പക്കാരനായി അഭിനയിക്കുന്നത് മോശമാണ്- പി.സി. ജോര്‍ജ്ജ് പറഞ്ഞു.
അമ്മയുടെയും ആത്മയുടെയും കളിയൊന്നും ഇങ്ങോട്ടുവേണ്ടെന്ന് ജോര്‍ജ്ജ് താക്കീതു ചെയ്തു. അമ്മ ഭാരവാഹി ഇടവേള ബാബുവിനുമുണ്ട് പരിഹാസ രൂപത്തില്‍ വിമര്‍ശനം. മന്ത്രിമാരോ മറ്റു നേതാക്കളോ താരങ്ങളെ വിമര്‍ശിക്കാത്തത് അവരില്‍ നിന്നു വല്ലതും നക്കിത്തിന്നാന്‍ കിട്ടുന്നതുകൊണ്ടാണ്. തനിക്കതു വേണ്ട.
സരിതാ നായരെ ലക്്ഷ്മി നായര്‍ എന്ന പേരിലാണു തനിക്ക് പരിചയം. അവരുടെ രീതികള്‍ ശരിയല്ലെന്നു തോന്നിയതുകൊണ്ട്, സോളാര്‍ എനര്‍ജിയുമായി ബന്ധപ്പെട്ട അവരുടെ പദ്ധതികള്‍ക്ക് താന്‍ കൂട്ടുനിന്നില്ല. മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ ജോപ്പന്റെ പോക്ക് ശരിയല്ലെന്നു താന്‍ ജോപ്പനോടു പലവട്ടം താക്കീതു ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ എ.പി.എസ്. ആര്‍.കെയും ഇക്കാര്യം കേട്ടതാണ്. എന്നാല്‍ ജോപ്പന്‍ പറഞ്ഞ്, ഭര്‍ത്താവില്ലാത്ത പാവം സ്ത്രീയല്ലേ, ജീവിച്ചുപോകട്ടെ എന്നാണ്. ജോപ്പനെ തെറ്റിദ്ധരിപ്പിച്ചതാകാം.
മന്ത്രിയാകാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് മൂന്നാം മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് മുന്നണിയില്‍ വഴക്കുണ്ടാക്കാന്‍ പോകരുതെന്നാണ് തുടക്കം മുതല്‍ താന്‍ പാര്‍ട്ടിയില്‍ പറഞ്ഞിട്ടുള്ളതെന്നും പി.സി. ജോര്‍ജ്ജ് വിശദീകരിക്കുന്നു. എന്നാല്‍ സ്പീക്കറാകാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, കോണ്‍ഗ്രസിന് അതു വിട്ടുതരാന്‍ തടസമുണ്ടായപ്പോള്‍ കേരള കോണ്‍ഗ്രസ് അതു മനസിലാക്കുകയും ചെയ്തു- ജോര്‍ജ്ജ് വ്യക്തമാക്കുന്നു.
Also read:
മമ്മൂട്ടിക്കെതിരെ പി.സി. ജോര്‍ജിന്റെ പരാമര്‍ശം സിനിമാ പ്രവര്‍ത്തകരില്‍ പ്രതിഷേധം ശക്തം
Keywords: Mammootty, Mohanlal, Amma, P.C George, Kerala, Malayalam Film, CM IPS RK, Minister, Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ദര്‍ശനാ ടിവിയുടെ പ്രതിവാര പംക്തിയായ ടോക് ടൈമില്‍ പങ്കെടുത്താണ് കൂടുതല്‍ വിവാദത്തിനു തിരി കൊളുത്തുന്ന വാക്കുകളുമായി ജോര്‍ജ്ജ് രംഗത്തെത്തിയത്. ടോക് ടൈം ശനിയാഴ്ച രാത്രി 9.30നു സംപ്രേഷണം ചെയ്യും.
മമ്മൂട്ടി ഇനി കാരണവരുടെ റോളിലാണ് അഭിനയിക്കേണ്ടത്. സ്വന്തം മകനും മറ്റു ചെറുപ്പക്കാര്‍ക്കും അവസരം കൊടുക്കാന്‍ തയ്യാറാകണം. അതിനു നായക വേഷങ്ങളില്‍ നിന്ന് അദ്ദേഹം മാറിനില്‍ക്കണം. മോഹന്‍ലാലിനും ഇതു ബാധകമാണ്. രണ്ടുപേരും അപാര സിദ്ധികളുള്ള നടന്മാരാണ്. പക്ഷേ, 62 വയസായ മമ്മൂട്ടി ഇനിയും ചെറുപ്പക്കാരനായി അഭിനയിക്കുന്നത് മോശമാണ്- പി.സി. ജോര്‍ജ്ജ് പറഞ്ഞു.
അമ്മയുടെയും ആത്മയുടെയും കളിയൊന്നും ഇങ്ങോട്ടുവേണ്ടെന്ന് ജോര്‍ജ്ജ് താക്കീതു ചെയ്തു. അമ്മ ഭാരവാഹി ഇടവേള ബാബുവിനുമുണ്ട് പരിഹാസ രൂപത്തില്‍ വിമര്‍ശനം. മന്ത്രിമാരോ മറ്റു നേതാക്കളോ താരങ്ങളെ വിമര്‍ശിക്കാത്തത് അവരില്‍ നിന്നു വല്ലതും നക്കിത്തിന്നാന്‍ കിട്ടുന്നതുകൊണ്ടാണ്. തനിക്കതു വേണ്ട.
സരിതാ നായരെ ലക്്ഷ്മി നായര്‍ എന്ന പേരിലാണു തനിക്ക് പരിചയം. അവരുടെ രീതികള്‍ ശരിയല്ലെന്നു തോന്നിയതുകൊണ്ട്, സോളാര്‍ എനര്‍ജിയുമായി ബന്ധപ്പെട്ട അവരുടെ പദ്ധതികള്‍ക്ക് താന്‍ കൂട്ടുനിന്നില്ല. മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ ജോപ്പന്റെ പോക്ക് ശരിയല്ലെന്നു താന്‍ ജോപ്പനോടു പലവട്ടം താക്കീതു ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ എ.പി.എസ്. ആര്‍.കെയും ഇക്കാര്യം കേട്ടതാണ്. എന്നാല്‍ ജോപ്പന്‍ പറഞ്ഞ്, ഭര്‍ത്താവില്ലാത്ത പാവം സ്ത്രീയല്ലേ, ജീവിച്ചുപോകട്ടെ എന്നാണ്. ജോപ്പനെ തെറ്റിദ്ധരിപ്പിച്ചതാകാം.
മന്ത്രിയാകാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് മൂന്നാം മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് മുന്നണിയില്‍ വഴക്കുണ്ടാക്കാന്‍ പോകരുതെന്നാണ് തുടക്കം മുതല്‍ താന്‍ പാര്‍ട്ടിയില്‍ പറഞ്ഞിട്ടുള്ളതെന്നും പി.സി. ജോര്‍ജ്ജ് വിശദീകരിക്കുന്നു. എന്നാല്‍ സ്പീക്കറാകാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, കോണ്‍ഗ്രസിന് അതു വിട്ടുതരാന്‍ തടസമുണ്ടായപ്പോള്‍ കേരള കോണ്‍ഗ്രസ് അതു മനസിലാക്കുകയും ചെയ്തു- ജോര്‍ജ്ജ് വ്യക്തമാക്കുന്നു.
Also read:
മമ്മൂട്ടിക്കെതിരെ പി.സി. ജോര്‍ജിന്റെ പരാമര്‍ശം സിനിമാ പ്രവര്‍ത്തകരില്‍ പ്രതിഷേധം ശക്തം
Keywords: Mammootty, Mohanlal, Amma, P.C George, Kerala, Malayalam Film, CM IPS RK, Minister, Congress, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.