AP Kunhikannan | മാഹി കലാഗ്രാമത്തിന്റെ ശില്‍പിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
Jul 11, 2023, 20:53 IST
മയ്യഴി: (www.kvartha.com) കേരളത്തിന്റെ കലാശില്‍പിയായി അണിയറയില്‍ പ്രവര്‍ത്തിച്ച പ്രമുഖ വ്യവസായി എപി കുഞ്ഞിക്കണ്ണന് മയ്യഴിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച മാഹി മലയാള കലാഗ്രാമം സ്ഥാപകനും വ്യവസായിയുമായ എപി കുഞ്ഞിക്കണ്ണനെ ഒരു നോക്ക് കാണുവാനും അന്ത്യോപചാരം അര്‍പ്പിക്കുവാനും നൂറുകണക്കിന് ആരാധകര്‍ മാഹി മലയാള കലാഗ്രാമത്തില്‍ എത്തി.
അദ്ദേഹം സ്വയം പടുത്തുയര്‍ത്തിയ മലയാള കലാഗ്രാമത്തിലെ എംവി ദേവന്‍ ആര്‍ട് ഗാലറി ഹാളില്‍ ചൊവ്വാഴ്ച രാവിലെ 8.15 ന് മൃതശരീരം പൊതുദര്‍ശനത്തിന് വെച്ചു. രാവിലെ എട്ടു മണിയോടെ തന്നെ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടസാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ അടക്കമുള്ള ആളുകള്‍ കലാ ഗ്രാമത്തില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.
ആക്കുല്‍ തറവാട്ടില്‍ നിന്നും ആംബുലന്‍സില്‍ എപിയുടെ മൃതദേഹം എത്തി അല്പസമയത്തിനുള്ളില്‍ എപിയുടെ സന്തത സഹചാരിയും ചെറുകഥാകൃത്തുമായ ടി പത്മനാഭന്‍ അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ എത്തി. മൃതദേഹത്തില്‍ പുഷ്പ ചക്രം അര്‍പ്പിക്കുമ്പോള്‍ പത്മനാഭന്‍ വികാരാധീനനായി.
മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, സിപിഎം നേതാവ് പി ജയരാജന്‍, മുഖ്യമന്ത്രിക്ക് വേണ്ടി കെ കെ രാഗേഷ് എന്നിവര്‍അന്ത്യോപചാരം അര്‍പ്പിച്ചു. ചൊക്ലിയിലെ ആക്കുല്‍ തറവാട്ടിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌ക്കരിച്ചു.
അദ്ദേഹം സ്വയം പടുത്തുയര്‍ത്തിയ മലയാള കലാഗ്രാമത്തിലെ എംവി ദേവന്‍ ആര്‍ട് ഗാലറി ഹാളില്‍ ചൊവ്വാഴ്ച രാവിലെ 8.15 ന് മൃതശരീരം പൊതുദര്‍ശനത്തിന് വെച്ചു. രാവിലെ എട്ടു മണിയോടെ തന്നെ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടസാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ അടക്കമുള്ള ആളുകള്‍ കലാ ഗ്രാമത്തില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.
മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, സിപിഎം നേതാവ് പി ജയരാജന്‍, മുഖ്യമന്ത്രിക്ക് വേണ്ടി കെ കെ രാഗേഷ് എന്നിവര്‍അന്ത്യോപചാരം അര്‍പ്പിച്ചു. ചൊക്ലിയിലെ ആക്കുല്‍ തറവാട്ടിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌ക്കരിച്ചു.
Keywords: Prominent businessman AP Kunhikannan's body cremated, Kannur, News, Dead Body, Cremated, Writer, T Padmanabhan, Art Gallery, Mullappally Ramachandran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.