Ramesh Chennithala | രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്തി വായ് മൂടി കെട്ടാമെന്ന വ്യാമോഹം സംഘ് പരിവാര്‍ ശക്തികള്‍ കയ്യില്‍ വച്ചാല്‍ മതിയെന്ന് രമേശ് ചെന്നിത്തല
Mar 23, 2023, 18:44 IST
തിരുവനന്തപുരം: (www.kvartha.com) രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്തി വായ് മൂടി കെട്ടാമെന്ന വ്യാമോഹം സംഘ് പരിവാര്‍ ശക്തികള്‍ കയ്യില്‍ വച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെയാണെന്ന് പറഞ്ഞ അദ്ദേഹം ഇപ്പോഴത്തെ കോടതി വിധിക്ക് എതിരെ നിയമപരമായി പോരാടുമെന്നും പറഞ്ഞു.
മാനനഷ്ടക്കേസില്‍ പരമാവധി ശിക്ഷ രണ്ട് വര്‍ഷമാണ്. അതോടൊപ്പം ഒരു ജനപ്രതിനിധിയെ അയോഗ്യനാക്കാനുള്ള മാനദണ്ഡവും രണ്ട് വര്‍ഷമാണ്. ഇതെല്ലാം കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. ഇതുകൊണ്ടൊന്നും രാഹുല്‍ജിയുടെ വായ് മൂടികെട്ടാമെന്ന് വിചാരിക്കണ്ട. സത്യം പറയുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും ചെന്നിത്തല പറഞ്ഞു.
ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുല്‍ജിയെ ബിജെപി വല്ലാതെ ഭയക്കുകയാണ്. ആ ഭയത്തില്‍ നിന്നുള്ള പതര്ച ബിജെപിയുടെ ഓരോ നേതാക്കളുടെയും വാക്കുകളില്‍ പ്രകടമാണ്. അദാനിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ നരേന്ദ്ര മോദിയും കൂട്ടരും രാഹുല്‍ ജിയെ തളര്‍ത്താനുള്ള കുറുക്ക് വഴികള്‍ തേടുകയാണ്. എന്നാല്‍ രാഹുല്‍ജിയെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ബിജെപി കുതന്ത്രം എങ്ങുമെത്താന്‍ പോകുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.
Keywords: Ramesh Chennithala Criticized Sangh Parivar, Thiruvananthapuram, News, Ramesh Chennithala, Rahul Gandhi, Congress, Criticism, Kerala.
ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുല്‍ജിയെ ബിജെപി വല്ലാതെ ഭയക്കുകയാണ്. ആ ഭയത്തില്‍ നിന്നുള്ള പതര്ച ബിജെപിയുടെ ഓരോ നേതാക്കളുടെയും വാക്കുകളില്‍ പ്രകടമാണ്. അദാനിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയ നരേന്ദ്ര മോദിയും കൂട്ടരും രാഹുല്‍ ജിയെ തളര്‍ത്താനുള്ള കുറുക്ക് വഴികള്‍ തേടുകയാണ്. എന്നാല്‍ രാഹുല്‍ജിയെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ബിജെപി കുതന്ത്രം എങ്ങുമെത്താന്‍ പോകുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.
Keywords: Ramesh Chennithala Criticized Sangh Parivar, Thiruvananthapuram, News, Ramesh Chennithala, Rahul Gandhi, Congress, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.