Robbery | തലവൂരില്‍ ഒറ്റ രാത്രികൊണ്ട് മോഷ്ടാവ് കടത്തിക്കൊണ്ടുപോയത് 6 മോടോര്‍ പംപുകള്‍; പൊറുതിമുട്ടി പ്രദേശവാസികള്‍; കള്ളനെ കണ്ടെത്താന്‍ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം
Dec 6, 2023, 17:06 IST
കൊല്ലം: (KVARTHA) തലവൂരില്‍ ഒറ്റ രാത്രികൊണ്ട് മോഷ്ടാവ് കടത്തിക്കൊണ്ടുപോയത് ആറു മോടോര്‍ പംപുകള്‍. ആറ് വീടുകളിലെ ഇലക്ട്രിക് മോടോര്‍ പംപുകളാണ് മോഷ്ടാവ് കടത്തിക്കൊണ്ടുപോയത്.
തലവൂര്‍ മേലേപ്പുര, നടുത്തേരി വാര്‍ഡുകളില്‍ നിന്നാണ് ഇത്രയും മോടോര്‍ പംപുകള്‍ അടിച്ചുമാറ്റിയത്. കുടിവെള്ള ടാങ്ക് നിറയ്ക്കാന്‍ സ്വിച് പ്രവര്‍ത്തിപ്പിച്ചിട്ടും ടാപുകളില് വെള്ളമെത്താതിരുന്നതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മോടോര്‍ മോഷണം പോയ വിവരം പ്രദേശവാസികള്‍ അറിയുന്നത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്കി.
പിവിസി പൈപുകള്‍ അറുത്തുമാറ്റിയാണ് മോഷണം നടത്തിയിരിക്കുന്നത്. പ്രദേശത്തെ എട്ടുവീടുകളില്‍ മോഷ്ടാവ് എത്തിയെങ്കിലും ആറെണ്ണം മാത്രമാണ് കടത്തിക്കൊണ്ടുപോയത്. സിമന്റ് തറയില്‍ ഉറപ്പിച്ച രണ്ട് മോടോര്‍ മോഷ്ടിക്കാന്‍ ശ്രമം നടന്നെങ്കിലും ഫലം കണ്ടില്ല.
പരാതി നല്‍കിയതോടെ കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ ശ്രമം. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഗുഡ്സ് ഓടോറിക്ഷയില്‍ മോടോര്‍ പംപുകള്‍ കടത്തിക്കൊണ്ടു പോയെന്ന സൂചന കിട്ടി. കള്ളനെ എത്രയും പെട്ടെന്ന് കണ്ടെത്താനാവുമെന്നാണ് പൊലീസ് പറയുന്നത്.
പിവിസി പൈപുകള്‍ അറുത്തുമാറ്റിയാണ് മോഷണം നടത്തിയിരിക്കുന്നത്. പ്രദേശത്തെ എട്ടുവീടുകളില്‍ മോഷ്ടാവ് എത്തിയെങ്കിലും ആറെണ്ണം മാത്രമാണ് കടത്തിക്കൊണ്ടുപോയത്. സിമന്റ് തറയില്‍ ഉറപ്പിച്ച രണ്ട് മോടോര്‍ മോഷ്ടിക്കാന്‍ ശ്രമം നടന്നെങ്കിലും ഫലം കണ്ടില്ല.
പരാതി നല്‍കിയതോടെ കുന്നിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ ശ്രമം. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഗുഡ്സ് ഓടോറിക്ഷയില്‍ മോടോര്‍ പംപുകള്‍ കടത്തിക്കൊണ്ടു പോയെന്ന സൂചന കിട്ടി. കള്ളനെ എത്രയും പെട്ടെന്ന് കണ്ടെത്താനാവുമെന്നാണ് പൊലീസ് പറയുന്നത്.
Keywords: Robber theft 6 motors in houses, Kollam, News, Robber, Theft, Motors, CCTV, Probe, Complaint, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.