Sadiq Ali | 'ഉഭയകക്ഷി ചര്‍ച്ച ഇതുവരെ തുടങ്ങിയിട്ടില്ല'; ലോക്സഭ തിരഞ്ഞെടുപ്പില്‍ ലീഗിന് കൂടുതല്‍ സീറ്റ് വേണമെന്ന് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍
Jan 11, 2024, 16:47 IST
തിരുവനന്തപുരം: (KVARTHA) ലോക്സഭ തിരഞ്ഞെടുപ്പില്‍ ലീഗിന് കൂടുതല്‍ സീറ്റ് വേണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സ്വാദിഖ് അലി ശിഹാബ് തങ്ങള്‍. ലീഗും സമസ്തയും ഒന്നിച്ചു പോകുന്ന പ്രസ്ഥാനമാണ്. യു ഡി എഫില്‍ ചര്‍ചയിലൂടെ തീരുമാനിക്കുമെന്നും സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
അതേസമയം, വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ച ഇതുവരെ തുടങ്ങിയിട്ടില്ലെന്നും സമയമാകുമ്പോള്‍ ലീഗ് അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ ചൂണ്ടിക്കാണിച്ചു.
രാമക്ഷേത്രത്തിന് ആരും എതിരല്ലെന്നും പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയമാക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ നിലപാട് പറഞ്ഞ് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നത് സ്വാഗതാര്‍ഹമെന്നും സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
Keywords: News, Kerala, Kerala-News, Politics, Politics-News, Sadiq Ali Shihab Thangal, Wants, More Seats, Muslim League, Lok Sabha, Elections, Politics, Party, Political Party, UDF, Samastha, Politician, Sadiq Ali Shihab Thangal wants more seats for Muslim League in Lok Sabha Elections.
അതേസമയം, വിഷയത്തില്‍ ഉഭയകക്ഷി ചര്‍ച്ച ഇതുവരെ തുടങ്ങിയിട്ടില്ലെന്നും സമയമാകുമ്പോള്‍ ലീഗ് അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്നും സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ ചൂണ്ടിക്കാണിച്ചു.
രാമക്ഷേത്രത്തിന് ആരും എതിരല്ലെന്നും പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയമാക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആ നിലപാട് പറഞ്ഞ് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നത് സ്വാഗതാര്‍ഹമെന്നും സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
Keywords: News, Kerala, Kerala-News, Politics, Politics-News, Sadiq Ali Shihab Thangal, Wants, More Seats, Muslim League, Lok Sabha, Elections, Politics, Party, Political Party, UDF, Samastha, Politician, Sadiq Ali Shihab Thangal wants more seats for Muslim League in Lok Sabha Elections.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.