Sandeep Vachaspathi | എന്തിനും ഏതിനും ദുരൂഹത ആരോപിക്കുന്നത് ഒരു തരം മനോരോഗം; ബി ജെ പി നേതാവ് ശങ്കു ടി ദാസിന്റെ വാഹനാപകത്തില്‍ ഉയര്‍ന്ന ആരോപണത്തിനെതിരെ സന്ദീപ് വാചസ്പതി
Jun 24, 2022, 14:00 IST
കോഴിക്കോട്: (www.kvartha.com) ബി ജെ പി നേതാവ് ശങ്കു ടി ദാസിന്റെ വാഹനാപകത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ചിലര്‍ ഉന്നയിക്കുമ്പോള്‍ അതിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.
എന്തിനും ഏതിനും ദുരൂഹത ആരോപിക്കുന്നത് ഒരു തരം മനോരോഗമാണെന്നും ആര്‍ക്ക് അപകടം പറ്റിയാലും അതിന് പിന്നില്‍ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂവെന്നുമാണ് സന്ദീപ് വാചസ്പതിയുടെ വാദം. തന്റെ ഫേസ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം ആരോപണങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കാനേ ഉപകരിക്കൂവെന്നും സാമൂഹ്യ പ്രവര്‍ത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാന്‍ പോകുന്നവരാണെന്ന സന്ദേശം നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുകയെന്നും സന്ദീപ് പോസ്റ്റില്‍ കുറിച്ചു. അപകടത്തില്‍ ദുരൂഹതയില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെച്ച് കൊണ്ട് അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ചയായിരുന്നു ചമ്രവട്ടത്തുവെച്ച് ശങ്കു ടി ദാസ് സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റ ശങ്കു കോഴിക്കോട് മിംസില്‍ ചികിത്സയിലാണ്.
എന്തിനും ഏതിനും ദുരൂഹത ആരോപിക്കുന്നത് ഒരു തരം മനോരോഗമാണെന്നും ആര്‍ക്ക് അപകടം പറ്റിയാലും അതിന് പിന്നില്‍ ജിഹാദ് ആരോപിക്കുന്നത് സ്വയം പരിഹാസ്യരാവാനേ ഉപകരിക്കൂവെന്നുമാണ് സന്ദീപ് വാചസ്പതിയുടെ വാദം. തന്റെ ഫേസ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം ആരോപണങ്ങള്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കാനേ ഉപകരിക്കൂവെന്നും സാമൂഹ്യ പ്രവര്‍ത്തനം ചെയ്യുന്നവരെല്ലാം കൊല്ലപ്പെടാന്‍ പോകുന്നവരാണെന്ന സന്ദേശം നിരാശയും ഭീതിയും മാത്രമാണ് ഉണ്ടാക്കുകയെന്നും സന്ദീപ് പോസ്റ്റില്‍ കുറിച്ചു. അപകടത്തില്‍ ദുരൂഹതയില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പങ്കുവെച്ച് കൊണ്ട് അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ചയായിരുന്നു ചമ്രവട്ടത്തുവെച്ച് ശങ്കു ടി ദാസ് സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റ ശങ്കു കോഴിക്കോട് മിംസില്‍ ചികിത്സയിലാണ്.
Keywords: Sandeep Vachaspathi on Sanku T Das Accident, Kozhikode, News, Politics, BJP, Accident, Injury, Hospital, Treatment, Facebook Post, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.