Arrested | നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു
Dec 19, 2023, 13:44 IST
തിരൂരങ്ങാടി: (KVARTHA) നിരവധി ക്രിമിനല്‍ കേസുകളില്‍ പൊലീസ് പ്രതി ചേര്‍ത്ത യുവാവിനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു. തിരൂരങ്ങാടി പൊലീസ് സ്റ്റേഷന് പരിധിയിലെ അബ്ദുല്‍ കരീമിനെ(52)തിരെയാണ് കാപ്പ ചുമത്തിയത്. ജില്ലാ പൊലീസ് മേധാവി നല്കിയ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്.
കാപ്പ നിയമപ്രകാരം അറസ്റ്റുചെയ്ത കരീമിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹാജരാക്കി തടവിലാക്കി. ആറുമാസത്തേക്കാണ് തടവ്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം താനൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
എം ഡി എം എയും തോക്കിന് തിരകളുമായി അടുത്തിടെ പൊലീസ് അറസ്റ്റുചെയ്ത അബ്ദുല്‍ കരീം രണ്ടുമാസം മുമ്പാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. കരീമിന്റെ പേരില്‍ താനൂര്‍, തിരൂരങ്ങാടി, വേങ്ങര എന്നീ പൊലീസ് സ്റ്റേഷനുകളിലായി ലഹരി കടത്ത്, കുറ്റകരമായ നരഹത്യാ ശ്രമം, മാരകായുധങ്ങളായ വടിവാളും തോക്കിന് തിരകളും അക്രമ പ്രവര്‍ത്തനങ്ങള്‍ക്കായി കൈവശം വയ്ക്കുക, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാരകായുധങ്ങളുമായി അക്രമിച്ച് പരുക്കേല്‍പ്പിക്കുക തുടങ്ങി നിരവധി വകുപ്പുകള്‍ നിലവിലുണ്ട്.
കാപ്പ നിയമപ്രകാരം അറസ്റ്റുചെയ്ത കരീമിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹാജരാക്കി തടവിലാക്കി. ആറുമാസത്തേക്കാണ് തടവ്. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം താനൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
എം ഡി എം എയും തോക്കിന് തിരകളുമായി അടുത്തിടെ പൊലീസ് അറസ്റ്റുചെയ്ത അബ്ദുല്‍ കരീം രണ്ടുമാസം മുമ്പാണ് ജയിലില്‍ നിന്നും ഇറങ്ങിയത്. കരീമിന്റെ പേരില്‍ താനൂര്‍, തിരൂരങ്ങാടി, വേങ്ങര എന്നീ പൊലീസ് സ്റ്റേഷനുകളിലായി ലഹരി കടത്ത്, കുറ്റകരമായ നരഹത്യാ ശ്രമം, മാരകായുധങ്ങളായ വടിവാളും തോക്കിന് തിരകളും അക്രമ പ്രവര്‍ത്തനങ്ങള്‍ക്കായി കൈവശം വയ്ക്കുക, ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാരകായുധങ്ങളുമായി അക്രമിച്ച് പരുക്കേല്‍പ്പിക്കുക തുടങ്ങി നിരവധി വകുപ്പുകള്‍ നിലവിലുണ്ട്.
Keywords: Youth arrested under KAAPA, Malappuram, News, KAAPA, Arrested, Police, Report, Collector, MDMA, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.