സുനന്ദയുടെ മരണത്തിന് പിന്നാലെ പ്രതിഷേധമാര്‍ച്ച് വേണ്ട; യുവമോര്‍ച്ചയെ ബിജെപി വിലക്കി

 


തിരുവനന്തപുരം: സുനന്ദ പുഷ്‌കറിന്റെ മരണ വാര്‍ത്ത പുറത്തുവന്ന പിന്നാലെ തിരുവനന്തപുരത്തു ശശി തരൂരിന്റെ വീട്ടിലേക്കും ഓഫീസിലേക്കും മാര്‍ച്ച് നടത്താനുള്ള യുവമോര്‍ച്ച തീരുമാനം ബിജെപി നേതൃത്വം ഇടപെട്ട് മാറ്റി. സുനന്ദയുടെ മരണം സംബന്ധിച്ച യഥാര്‍ത്ഥ വസ്തുത വ്യക്താകുന്നതിനു മുമ്പ് അത്തരം പ്രതികരണങ്ങളൊന്നും വേണ്ടെന്ന് ബിജെപി ദേശീയ നേതൃത്വം നിര്‍ദേശിച്ചതിനേത്തുടര്‍ന്നാണിതെന്ന് അറിയുന്നു.

സുനന്ദയുടെ മരണം ആത്മഹത്യയാകാം എന്ന തരത്തില്‍ ആദ്യം പരന്ന അഭ്യൂഹങ്ങളെ തിരുത്തി സ്വാഭാവിക മരണം ആകാമെന്ന സൂചനകള്‍ വന്നിരുന്നു. എന്നാല്‍ അതിനുമുമ്പേതന്നെ ബിജെപി നേതൃത്വം തരൂരിന്റെ വീട്ടിലേക്കും മറ്റും ഈ പ്രശ്‌നത്തില്‍ മാര്‍ച്ച് നടത്തുന്നതു വിലക്കി. ഒരാളുടെ ഭാര്യ മരിച്ചു കിടക്കുമ്പോള്‍ അദ്ദേഹത്തിനെതിരേ രാഷ്ട്രീയമായി പ്രതികരിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചതെന്നാണു വിവരം. തരൂര്‍ പ്രതിക്കൂട്ടിലാക്കപ്പെടേണ്ട ആളാണെങ്കില്‍ ആ വിധത്തില്‍ പ്രതികരിക്കാന്‍ പിന്നീട് സമയമുണ്ടെന്നും ഇപ്പോള്‍ വേണ്ടെന്നുമുള്ള സന്ദേശമാണ് ഡല്‍ഹിയില്‍ നിന്നെത്തിയത്.

മാര്‍ച്ച് സംബന്ധിച്ച സൂചന ലഭിച്ചതിനേത്തുടര്‍ന്ന് ശശി തരൂരിന്റെ ഓഫീസിനും വീടിനും മുന്നില്‍ കനത്ത പോലീസ് സന്നാഹം പെട്ടെന്നുതന്നെ വിന്യസിച്ചിരുന്നു. അത് തുടരുകയുമാണ്. എന്നാല്‍ പ്രശ്‌നത്തെ രാഷ്ട്രീയവല്‍കരിക്കേണ്ട എന്ന തന്ത്രപരമായ സമീപനമാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന നിയോജക മണ്ഡലങ്ങളുടെ ലിസ്റ്റില്‍പെട്ടതാണ് തിരുവനന്തപുരം എന്നിരിക്കേ ഈ നിലപാടിന് കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യമുണ്ടുതാനും.

ഭാര്യ മരിച്ചതിന് പിന്നാലെ തരൂരിനെതിരേ പ്രതിഷേധ മാര്‍ച്ച് നടത്തിയാല്‍ പൊതുജന വികാരം തങ്ങള്‍ക്കെതിരാകുമെന്ന വിലയിരുത്തലാണ് ബിജെപിയുടെ നിലപാടു മാറ്റത്തിന് പിന്നില്‍. വിവാദങ്ങള്‍ പലതുമുണ്ടായെങ്കിലും തിരുവനന്തപുരത്തുകാര്‍ തരൂരിനോടു താല്പര്യമുള്ളവര്‍ തന്നെയാണ് എന്നാണ് കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും വിലയിരുത്തിയത്. തരൂരിനെത്തന്നെ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയായി കണ്ടുകൊണ്ടാണ് എല്ലാവരും നീങ്ങിയതും.

എന്നാല്‍ പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി ബന്ധപ്പെടുത്തി ഉയര്‍ന്ന വിവാദത്തോടെ തരൂരിനു സീറ്റു കൊടുക്കുന്നതു വെട്ടാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തിരക്കിട്ട നീക്കം തുടങ്ങിയിരുന്നു. സുനന്ദയുടെ മരണത്തിനു പിന്നിലെ ദുരൂഹത കൂടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആ നീക്കം തുടരുമെന്നുതന്നെയാണു സൂചന. പക്ഷേ, സുനന്ദയുടേത് സ്വാഭാവിക മരണമാണെന്നു വന്നാല്‍ ആ നീക്കം ഫലം കാണില്ല. തരൂര്‍ തന്നെ തിരുവനന്തപുരത്തു മല്‍സരിക്കുകയും ചെയ്യും. ആ ഘട്ടത്തിലായിരിക്കും ഇപ്പോള്‍ വേണ്ടെന്നുവച്ച തരൂര്‍ വിരുദ്ധ നീക്കങ്ങള്‍ ബിജെപി പുറത്തെടുക്കുക.
സുനന്ദയുടെ മരണത്തിന് പിന്നാലെ പ്രതിഷേധമാര്‍ച്ച് വേണ്ട; യുവമോര്‍ച്ചയെ ബിജെപി വിലക്കി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Sunanda Pushkar, Yuvamorcha, BJP, Protest,  Shashi Taroor,  Mehar Tarar,  Kerala, Twitter, Media Worker, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia