Controversy | ഐപിഎസ് ഉദ്യോഗസ്ഥനെ ഖലിസ്ഥാനിയെന്ന് വിളിച്ചത് ബിജെപി നേതാവ് സുവേന്ദു അധികാരിയാണെന്ന് പശ്ചിമ ബംഗാൾ പൊലീസ്; വീഡിയോ പുറത്തുവിട്ടു; കൊൽക്കത്തയിലെ ബിജെപി ഓഫീസിന് സമീപം പ്രതിഷേധവുമായി സിഖുകാർ

 


ന്യൂഡെൽഹി: (KVARTHA) അക്രമാസക്തമായ സന്ദേശ്ഖാലിക്ക് സമീപം ബിജെപി പ്രവർത്തകരും പൊലീസും തമ്മിലുള്ള തർക്കത്തിനിടെ ഒരു സിഖ് പൊലീസ് ഉദ്യോഗസ്ഥനെ ഖാലിസ്ഥാനി എന്ന് അധിക്ഷേപിച്ചത് ബിജെപി നേതാവ് സുവേന്ദു അധികാരിയാണെന്ന് ആരോപിക്കുന്ന വീഡിയോ പശ്ചിമ ബംഗാൾ പൊലീസ് പുറത്തുവിട്ടു. ഐപിഎസ് ഉദ്യോഗസ്ഥനായ ജസ്പ്രീത് സിംഗിനെതിരെ മോശം പരാമർശം നടത്തിയെന്നാണ് ആരോപണം.

Controversy | ഐപിഎസ് ഉദ്യോഗസ്ഥനെ ഖലിസ്ഥാനിയെന്ന് വിളിച്ചത് ബിജെപി നേതാവ് സുവേന്ദു അധികാരിയാണെന്ന് പശ്ചിമ ബംഗാൾ പൊലീസ്; വീഡിയോ പുറത്തുവിട്ടു; കൊൽക്കത്തയിലെ ബിജെപി ഓഫീസിന് സമീപം പ്രതിഷേധവുമായി സിഖുകാർ

ചൊവ്വാഴ്ച ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയെ സന്ദേശ്ഖാലി മേഖലയിലേക്ക് പോകുന്നതിൽ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥൻ ജസ്പ്രീത് സിങ് തടയുന്നതിനിടെയായിരുന്നു സംഭവം. ജസ്പ്രീത് ധംഖാലിയിൽ സിങ്ങും ബിജെപി പ്രവർത്തകരും തമ്മിൽ രൂക്ഷമായ വാക് തർക്കമുണ്ടായി. ഇതിനിടയിൽ ബിജെപി സംഘത്തിൽ നിന്ന് ഐപിഎസ് ഉദ്യോഗസ്ഥനെ ഖലിസ്ഥാനി എന്ന് വിളിച്ചുവെന്നാണ് ആരോപണം.


നിലവിൽ ഐബിയുടെ സ്‌പെഷ്യൽ സൂപ്രണ്ടായി ജോലി ചെയ്യുന്ന ഐപിഎസുകാരനായ ജസ്പ്രീത് സിംഗ്, സന്ദേശ്ഖാലി കേസിൽ ലഭിച്ച പരാതികൾ അന്വേഷിക്കുന്നതിനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി സംസ്ഥാന പൊലീസ് രൂപീകരിച്ച പ്രത്യേക സംഘത്തിലെ അംഗം കൂടിയാണ്. ബിജെപി പ്രവർത്തകരും ഐപിഎസ് ഓഫീസറും തമ്മിലുള്ള സംഭാഷണത്തിൻ്റെ ഒരു ചെറിയ വീഡിയോ സംസ്ഥാന മുഖ്യമന്ത്രി മമത ബാനർജിയും പങ്കുവെച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പങ്കുവെച്ച വീഡിയോയിൽ ജസ്പ്രീത് സിംഗ് ബിജെപി പ്രവർത്തകരുമായി തർക്കിക്കുന്നത് കാണാം. ഞാൻ തലപ്പാവ് ധരിച്ചതുകൊണ്ടാണ് നിങ്ങൾ എന്നെ ഖലിസ്ഥാനി എന്ന് വിളിക്കുന്നത് എന്ന് അദ്ദേഹം പറയുന്നത് കേൾക്കാം. 'ഞാൻ തലപ്പാവ് ധരിച്ചിരിക്കുന്നതിനാൽ നിങ്ങൾ എന്നെ ഖലിസ്ഥാനി എന്ന് വിളിക്കുന്നു. ഇതാണോ നിങ്ങളുടെ ധൈര്യം? ഏതെങ്കിലും പൊലീസുകാരൻ തലപ്പാവ് ധരിച്ച് ഡ്യൂട്ടി ചെയ്താൽ അയാൾ ഖാലിസ്ഥാനി ആകുമോ?', ഐപിഎസ് ഉദ്യോഗസ്ഥൻ ചോദിക്കുന്നു.


അതിനിടെ ഐപിഎസ് ഉദ്യോഗസ്ഥന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഖ് സമുദായത്തിൽപ്പെട്ട 200 ഓളം പേർ ബുധനാഴ്ച നഗരത്തിലെ ബിജെപി ഓഫീസിന് മുന്നിൽ പ്രകടനം നടത്തി. ജസ്പ്രീത് സിംഗ് തൻ്റെ ചുമതലകൾ നിറവേറ്റുന്നില്ലെന്ന് സുവേന്ദു അധികാരിയും മറ്റൊരു ബിജെപി നേതാവ് അഗ്നിമിത്ര പോളും ആരോപിച്ചു. എന്നാൽ പാർട്ടിയിൽ നിന്ന് ആരെങ്കിലും അദ്ദേഹത്തെ 'ഖലിസ്ഥാനി' എന്ന് വിളിച്ചുവെന്ന ആരോപണം അവർ തള്ളിക്കളഞ്ഞു.

Keywords: News, National, New Delhi, Controversy, Sikhs, Khalistani, Kolkata, BJP, Politics, Police, Video, Police shares Suvendu Adhikari's 'Khalistani' slur video.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia