ട്രെയിൻ വൈകിയോടിയതിന് യാത്രക്കാരന് നഷ്ടപരിഹാരം; നിർണായക ഉത്തരവുമായി സുപ്രീം കോടതി
Sep 8, 2021, 21:48 IST
ന്യൂഡെൽഹി: (www.kvartha.com 08.09.2021) ട്രെയിനുകള്‍ വൈകിയോടുന്നതില്‍ പുതിയ ഉത്തരവുമായി സുപ്രീം കോടതി. ട്രെയിനുകള്‍ അകാരണമായി വൈകി ഓടിയാല്‍ യാത്രക്കാര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
ട്രെയിന്‍ നാലു മണിക്കൂര്‍ വൈകി ഓടിയതിനാൽ നഷ്ടം നേരിട്ട യാത്രികന് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്റെ ഉത്തരവ് ശരിവച്ചാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
റെയില്‍വേ അധികൃതരുടെ നിയന്ത്രണങ്ങള്‍ക്ക് പുറത്തുള്ള കാരണങ്ങളാലോ മതിയായ ന്യായീകരണമുള്ള കാരണങ്ങളാലോ അല്ലാത്ത സന്ദര്‍ഭങ്ങളില്‍ ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് ജസ്റ്റീസുമാരായ എംആര്‍ ഷാ, അനിരുദ്ധ ബോസ് എന്നിവര്‍ ഉള്‍പെട്ട ബെഞ്ച് വ്യക്തമാക്കിയത്.
കഴിഞ്ഞ ജൂണ്‍ 10ന് അജ്മീര്‍-ജമ്മു എക്സ്പ്രസില്‍ ജമ്മുവിലേക്ക് പോകുന്നതിനാണ് സഞ്ജയ് ശുക്ല എന്ന യാത്രക്കാരൻ കുടുംബസമേതം ടികെറ്റ് ബുക് ചെയ്തത്. 17-ാം തീയതി ഇതേ ട്രെയിനില്‍ തിരിച്ചുള്ള യാത്രയ്ക്കും ഇദ്ദേഹം ടികെറ്റെടുത്തിരുന്നു.
ട്രെയിന്‍ നാലു മണിക്കൂര്‍ വൈകി ഓടിയതിനാൽ നഷ്ടം നേരിട്ട യാത്രികന് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്റെ ഉത്തരവ് ശരിവച്ചാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
റെയില്‍വേ അധികൃതരുടെ നിയന്ത്രണങ്ങള്‍ക്ക് പുറത്തുള്ള കാരണങ്ങളാലോ മതിയായ ന്യായീകരണമുള്ള കാരണങ്ങളാലോ അല്ലാത്ത സന്ദര്‍ഭങ്ങളില്‍ ട്രെയിനുകള്‍ വൈകിയാല്‍ യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് ജസ്റ്റീസുമാരായ എംആര്‍ ഷാ, അനിരുദ്ധ ബോസ് എന്നിവര്‍ ഉള്‍പെട്ട ബെഞ്ച് വ്യക്തമാക്കിയത്.
കഴിഞ്ഞ ജൂണ്‍ 10ന് അജ്മീര്‍-ജമ്മു എക്സ്പ്രസില്‍ ജമ്മുവിലേക്ക് പോകുന്നതിനാണ് സഞ്ജയ് ശുക്ല എന്ന യാത്രക്കാരൻ കുടുംബസമേതം ടികെറ്റ് ബുക് ചെയ്തത്. 17-ാം തീയതി ഇതേ ട്രെയിനില്‍ തിരിച്ചുള്ള യാത്രയ്ക്കും ഇദ്ദേഹം ടികെറ്റെടുത്തിരുന്നു.
10-ാം തീയതി യാത്ര പുറപ്പെട്ട ട്രെയിന്‍ 11ന് രാവിലെ 8.10ന് ജമ്മുവില്‍ എത്തേണ്ടതായിരുന്നു. അതനുസരിച്ച് സഞ്ജയ് ശുക്ല ജമ്മുവില്‍ നിന്ന് ഉച്ചയ്ക്ക് 12-നുള്ള സ്പൈസ് ജെറ്റില്‍ ശ്രീനഗറിലേക്കുള്ള വിമാന ടികെറ്റും കൂടാതെ ദാല്‍ തടാകത്തില്‍ ഒരു ഹൗസ് ബോടും ബുക് ചെയ്തിരുന്നു.
എന്നാൽ നാലു മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ ഓടിയത്. ഉച്ചയ്ക്ക് 12-നാണ് ട്രെയിന്‍ ജമ്മുവില്‍ എത്തിയത്. യാത്രികന് ജമ്മു റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും ശ്രീനഗറിലേക്കുള്ള വിമാനം പറന്നുയര്‍ന്നിരുന്നു. പിന്നീട് ശ്രീനഗറിലേക്ക് സ്വകാര്യ ടാക്സിയിലാണ് ഇവര്‍ യാത്ര തിരിച്ചത്.
ഇതേ തുടർന്നാണ് സഞ്ജയ് ശുക്ല പരാതിയുമായി ആല്‍വാര്‍ ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര സമിതിയെ സമീപിക്കുന്നത്. 25,000 രൂപ നഷ്ടപരിഹാരമായും 5000 രൂപ വീതം ഇവര്‍ നേരിട്ട മാനസിക ക്ലേശത്തിന് പരിഹാരമായും അതിന് പുറമേ വ്യവഹാര ചെലവും ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്നായിരുന്നു തര്‍ക്കപരിഹാര സമിതിയുടെ ഉത്തരവിട്ടത്.
കൂടാതെ ജമ്മുവില്‍ നിന്നു ശ്രീനഗറിലേക്കുള്ള ടാക്സി യാത്രയുടെ ചെലവും ബോടിന് വാടകയിനത്തില്‍ നല്കിയ 10,000 രൂപയും റെയില്‍വേ നല്‍കണമെന്നും കമീഷന് ഉത്തരവിട്ടിരുന്നു.
എന്നാൽ ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് റെയില്‍വേ സുപ്രീം കോടതിയില്‍ എത്തിയത്. പക്ഷെ തിരിച്ചടിയായിരുന്നു ഫലം. ട്രെയിന്‍ വൈകി ഓടുന്നത് റെയില്‍വേയുടെ സേവനത്തില്‍ ഉണ്ടാകുന്ന വീഴ്ച അല്ലെന്നായിരുന്നു വാദം. നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര സമിതിയുടെ ഉത്തരവില്‍ കോടതിയുടെ ഇടപെടല്‍ വേണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സ്വകാര്യ ഗതാഗത മേഖലയില്‍ ഉള്‍പെടെ ഉത്തരവാദിത്തവും മത്സരവുമുള്ള ഇക്കാലത്ത് പൊതുഗതാഗത മേഖല കൂടുതല്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
Keywords: News, Indian Railway, Train, Supreme Court, Supreme Court of India, India, National, Top-Headlines, Railways must pay compensation to passengers if trains run late, rules Supreme Court.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.