New Appointment | ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു; 6 മന്തിമാരും അധികാരമേറ്റു; സാന്നിധ്യമായി പ്രധാനമന്ത്രി മോദി അടക്കമുള്ളവർ

 
Rekha Gupta Delhi CM Oath Ceremony, BJP Leaders, Political Change Delhi
Rekha Gupta Delhi CM Oath Ceremony, BJP Leaders, Political Change Delhi

Photo Credit: X/ BJP Delhi

● രേഖ ഗുപ്ത ഡൽഹിയുടെ ഒമ്പതാമത്തെ മുഖ്യമന്ത്രിയാണ്. 
● 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ ചടങ്ങിൽ പങ്കെടുത്തു.
● 10 വർഷം നീണ്ട ആം ആദ്മി പാർട്ടി ഭരണം അവസാനിച്ചു.

ന്യൂഡൽഹി: (KVARTHA) ഡൽഹി മുഖ്യമന്ത്രിയായി ആദ്യമായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, മറ്റ് മുതിർന്ന ബിജെപി നേതാക്കളും പ്രവർത്തകരും പങ്കെടുത്ത പ്രൗഢഗംഭീര ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്.

പർവേഷ് വർമ്മ, കപിൽ മിശ്ര, ആശിഷ് സൂദ്, പങ്കജ് സിംഗ്, മഞ്ജീന്ദർ സിംഗ് സിർസ, രവീന്ദർ ഇന്ദ്രജ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു. അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയുടെ (എഎപി) 10 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ഡൽഹിയിൽ ബിജെപി സർക്കാർ അധികാരത്തിലേറിയത്.


ഡൽഹിയുടെ ഒമ്പതാമത്തെ മുഖ്യമന്ത്രിയാണ് ആദ്യമായി എംഎൽഎയായ രേഖ ഗുപ്ത. സുഷമ സ്വരാജ് (ബിജെപി), ഷീല ദീക്ഷിത് (കോൺഗ്രസ്), അതിഷി (എഎപി) എന്നിവർക്ക് ശേഷം തലസ്ഥാനത്തെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയുമാണ്. ബുധനാഴ്ച വൈകുന്നേരം നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ രേഖ ഗുപ്തയെ നിയമസഭയിലെ സഭാ നേതാവായി തിരഞ്ഞെടുത്തിരുന്നു. 

മുതിർന്ന എൻഡിഎ നേതാക്കളായ പവൻ കല്യാൺ, അജിത് പവാർ, ദേവേന്ദർ ഫഡ്‌നാവിസ്, ഏകനാഥ് ഷിൻഡെ, ചന്ദ്രബാബു നായിഡു, പ്രഫുൽ പട്ടേൽ, ധർമേന്ദ്ര പ്രധാൻ എന്നിവരും ഡൽഹി രാംലീല മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Rekha Gupta took oath as the Chief Minister of Delhi, marking the end of AAP's rule. Six other ministers also took the oath, with prominent leaders attending the ceremony.

#DelhiCM, #RekhaGupta, #OathCeremony, #BJPInDelhi, #DelhiPolitics, #GovernmentChange

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia