Arun Goel | എന്തുകൊണ്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചത്; ഇനി എന്ത് സംഭവിക്കും?
Mar 10, 2024, 10:33 IST
ന്യൂഡെൽഹി: (KVARTHA) ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചത് ഞെട്ടിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകീട്ടാണ് മുൻ പഞ്ചാബ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അരുൺ ഗോയൽ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. കാലാവധി അവസാനിക്കാൻ മൂന്ന് വർഷം ശേഷിക്കുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ രാജി. 2027 ഡിസംബർ അഞ്ച് വരെയായിരുന്നു അദ്ദേഹത്തിൻ്റെ കാലാവധി, അടുത്ത വർഷം ഫെബ്രുവരിയിൽ നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വിരമിച്ചതിന് ശേഷം അദ്ദേഹം ആ പദവിയിൽ എത്തുമായിരുന്നു.
അടുത്തയാഴ്ച പ്രതീക്ഷിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികളുടെ പ്രഖ്യാപനം ഗോയലിൻ്റെ രാജിയെത്തുടർന്ന് അനിശ്ചിതത്വത്തിലാണെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഗോയലിനെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുകയായിരുന്നുവെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. ആരോഗ്യ കാരണങ്ങളാലാണ് രാജിയെന്ന ഊഹാപോഹങ്ങൾ വൃത്തങ്ങൾ തള്ളിക്കളഞ്ഞു. ഗോയൽ പൂർണ ആരോഗ്യവാനാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
എന്തുകൊണ്ടാണ് അരുൺ ഗോയൽ സ്ഥാനമൊഴിഞ്ഞതെന്ന് സൂചനകളിലെങ്കിലും, വിവിധ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിയെന്നും അത് അദ്ദേഹത്തിൻ്റെ രാജിക്ക് കാരണമായേക്കാമെന്നുമാണ് ചില മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ ഗോയലിൻ്റെ രാജി പ്രസിഡൻ്റ് ദ്രൗപതി മുർമു സ്വീകരിച്ചതായി നിയമ മന്ത്രാലയത്തിൻ്റെ അറിയിപ്പിൽ പറയുന്നു. അദ്ദേഹത്തിൻ്റെ രാജിയുടെ കാരണം വെളിപ്പെടുത്തിയിട്ടില്ല. വിരമിച്ച ബ്യൂറോക്രാറ്റായ ഗോയൽ പഞ്ചാബ് കേഡറിലെ 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു.
2022 നവംബറിൽ അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനിൽ ചേർന്നു. കഴിഞ്ഞ വർഷം, ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.
ഫെബ്രുവരിയിൽ അനുപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും ഗോയൽ രാജിവെക്കുകയും ചെയ്തതോടെ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിലവിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ എന്ന ഒരാളായി ചുരുങ്ങി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനം നിയന്ത്രിക്കുന്ന പുതിയ നിയമപ്രകാരം, നിയമമന്ത്രിയുടെ നേതൃത്വത്തിലുള്ള രണ്ട് യൂണിയൻ സെക്രട്ടറിമാർ അടങ്ങുന്ന സെർച്ച് കമ്മിറ്റി അഞ്ച് പേരുടെ പട്ടിക തയ്യാറാക്കും.
< !- START disable copy paste -->
അടുത്തയാഴ്ച പ്രതീക്ഷിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികളുടെ പ്രഖ്യാപനം ഗോയലിൻ്റെ രാജിയെത്തുടർന്ന് അനിശ്ചിതത്വത്തിലാണെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഗോയലിനെ അനുനയിപ്പിക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുകയായിരുന്നുവെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. ആരോഗ്യ കാരണങ്ങളാലാണ് രാജിയെന്ന ഊഹാപോഹങ്ങൾ വൃത്തങ്ങൾ തള്ളിക്കളഞ്ഞു. ഗോയൽ പൂർണ ആരോഗ്യവാനാണെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
എന്തുകൊണ്ടാണ് അരുൺ ഗോയൽ സ്ഥാനമൊഴിഞ്ഞതെന്ന് സൂചനകളിലെങ്കിലും, വിവിധ വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിയെന്നും അത് അദ്ദേഹത്തിൻ്റെ രാജിക്ക് കാരണമായേക്കാമെന്നുമാണ് ചില മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ ഗോയലിൻ്റെ രാജി പ്രസിഡൻ്റ് ദ്രൗപതി മുർമു സ്വീകരിച്ചതായി നിയമ മന്ത്രാലയത്തിൻ്റെ അറിയിപ്പിൽ പറയുന്നു. അദ്ദേഹത്തിൻ്റെ രാജിയുടെ കാരണം വെളിപ്പെടുത്തിയിട്ടില്ല. വിരമിച്ച ബ്യൂറോക്രാറ്റായ ഗോയൽ പഞ്ചാബ് കേഡറിലെ 1985 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു.
2022 നവംബറിൽ അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനിൽ ചേർന്നു. കഴിഞ്ഞ വർഷം, ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.
ഫെബ്രുവരിയിൽ അനുപ് ചന്ദ്ര പാണ്ഡെ വിരമിക്കുകയും ഗോയൽ രാജിവെക്കുകയും ചെയ്തതോടെ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിലവിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ എന്ന ഒരാളായി ചുരുങ്ങി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെയും നിയമനം നിയന്ത്രിക്കുന്ന പുതിയ നിയമപ്രകാരം, നിയമമന്ത്രിയുടെ നേതൃത്വത്തിലുള്ള രണ്ട് യൂണിയൻ സെക്രട്ടറിമാർ അടങ്ങുന്ന സെർച്ച് കമ്മിറ്റി അഞ്ച് പേരുടെ പട്ടിക തയ്യാറാക്കും.
Keywords: Lok Sabha Election, Congress, BJP, National, Politics, New Delhi, Arun Goel, Election, Commissioner, Resign, Panjab, IAS, NDTV, President, Droupadi Murmu, Why Election Commissioner Arun Goel Resigned Weeks Before 2024 Polls.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.