Death | പി ജി മനുവിൻ്റെ മരണം: മാപ്പപേക്ഷാ വീഡിയോ മാനസിക സംഘർഷമുണ്ടാക്കിയെന്ന് സൂചന


-
പി.ജി. മനുവിനെ കൊല്ലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
-
ലൈംഗികാതിക്രമ കേസിൽ പ്രതിയായിരുന്നു.
-
മറ്റൊരു കേസിൽ മാപ്പപേക്ഷാ വീഡിയോ പുറത്തുവന്നിരുന്നു.
-
മാപ്പപേക്ഷാ വീഡിയോ മാനസിക സമ്മർദ്ദത്തിന് കാരണമായെന്ന് സംശയം.
-
ജൂനിയർ അഭിഭാഷകരാണ് മൃതദേഹം ആദ്യം കണ്ടത്.
കൊല്ലം:(KVARTHA) മുൻ സർക്കാർ പ്ലീഡറും അഭിഭാഷകനുമായ പി.ജി. മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ലൈംഗികാതിക്രമ കേസിൽ പ്രതിയായിരിക്കെ, മറ്റൊരു കേസിൽ മാപ്പപേക്ഷാ വീഡിയോ പുറത്തുവന്നതിനെ തുടർന്നുള്ള മാനസിക വിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു.
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന മനു, മറ്റൊരു യുവതിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് കുടുംബസമേതം എത്തി മാപ്പ് പറയുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഈ വീഡിയോ പുറത്തായതിനെ തുടർന്നുള്ള മാനസിക സംഘർഷമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീഡിയോ പുറത്തുവന്നതിനു ശേഷം മനു മാനസിക വിഷമത്തിലായിരുന്നു എന്ന് അദ്ദേഹവുമായി അടുത്തുള്ളവരും പറയുന്നു.
ഞായറാഴ്ച രാവിലെ മനുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാഞ്ഞതിനെത്തുടർന്ന് ജൂനിയർ അഭിഭാഷകൻ താമസ സ്ഥലത്ത് എത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന കൊല്ലത്തെ വാടകവീട്ടിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പീഡനക്കേസിലെ അതിജീവിതയാണ് മനുവിനെതിരെ പരാതി നൽകിയത്. 2018ൽ ഉണ്ടായ ലൈംഗികാതിക്രമക്കേസിൽ അഞ്ച് വർഷമായിട്ടും നടപടിയാകാത്തതിനെ തുടർന്ന് നിയമ സഹായത്തിനായി പൊലീസ് നിർദേശപ്രകാരം പരാതിക്കാരി ഗവ. പ്ലീഡറായ പി.ജി. മനുവിനെ സമീപിക്കുകയായിരുന്നു. മനുവിന്റെ ഓഫീസിലും വീട്ടിലും വെച്ച് പീഡിപ്പിച്ചെന്നും സ്വകാര്യ ചിത്രങ്ങൾ എടുത്തെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. കേസിൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കഴിഞ്ഞ ജൂലൈയിലാണ് മനു ജാമ്യത്തിലിറങ്ങിയത്.
മനു ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡറായും, എൻ.ഐ.എയുടെ സ്പെഷ്യൽ പ്രോസിക്യൂട്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Summary: Former government pleader and lawyer PG Manu was found dead in Kollam. It is suspected that the suicide was due to the mental distress caused by the release of an apology video in another case while he was already an accused in a sexual assault case.
#Kerala #Suicide #Lawyer #SexualAssault #TragicDeath #Justice