മാപ്പിളപ്പാട്ട് ഗായകന്‍ രണ്ടത്താണി ഹംസ ഓര്‍മയായി

 


മലപ്പുറം: (www.kvtartha.com 02.12.2015) ജനപ്രിയ മാപ്പിളപ്പാട്ട് ഗായകന്‍ രണ്ടത്താണി ഹംസ ഓര്‍മയായി. ആത്മീയതയിലൂന്നിയ നിരവധി മാപ്പിളപ്പാട്ടുകളാണ് ഹംസയുടെ  സംഭാവന. ഗാനങ്ങളില്‍ തനതായ ശൈലിയും ആകര്‍ഷണീയമായ സ്വരമാധുരിയുമായിരുന്നു ഹംസയെ വേറിട്ട് നിര്‍ത്തിയത്. മാപ്പിളപ്പാട്ടിന്റെ തനതു ശൈലി ആര്‍ക്കുമുമ്പിലും അടിയറ വച്ചതുമില്ല.

ഖവാലിയോട് ഏറെ സാദൃശ്യമുള്ള മൈലാഞ്ചി, മാപ്പിള ഭക്തിഗാനങ്ങള്‍ ഹംസയുടെ പ്രത്യേകതയായിരുന്നു. മറുവീശും മമ്പുറ സ്ഥാനാ മറവായ ഖുതുബുസ്സമാനാ, എന്നും വിളങ്ങും, ഖാത്തിമുല്‍ അമ്പിയാ കാരുണ്യ പൂവായേ, തുടങ്ങിയ ജനമനസ്സുകളിള്‍ എന്നും നിറഞ്ഞ് നില്‍ക്കുന്ന നൂറുകണക്കിന് ഹിറ്റുകള്‍ പാടി.

 ഇന്ത്യക്ക് പുറമേ ഒമാന്‍, യു.എ.ഇ, ഖത്തര്‍ എന്നിവിടങ്ങളിലും നിരവധി ഗസലുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ബാപ്പു വെള്ളിപ്പറമ്പ്, ഒ.എം കരുവാരക്കുണ്ട്,എടപ്പാള്‍ ബാപ്പു, ഐ.പി സിദ്ദീഖ് വസതി സന്ദര്‍ശിച്ചു.

മാപ്പിളപ്പാട്ട് ഗായകന്‍ രണ്ടത്താണി ഹംസ ഓര്‍മയായി

Keywords: Malappuram, Kerala, Obituary, Singer,Randathani Hamza. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia