പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം മഞ്ജുള വിജയകുമാര്‍ അന്തരിച്ചു
Jul 23, 2013, 16:00 IST
ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം മഞ്ജുള വിജയകുമാര്‍ (59) അന്തരിച്ചു. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിലാണ് മരണം.
1969ല്‍ ശാന്തിനിലയം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് മഞ്ജുള വിജയകുമാര്‍ അഭിനയ രംഗത്തെത്തിയത്. 1971ല്‍ പുറത്തിറങ്ങിയ റിക്ഷാക്കാരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നായികാ പദവിയിലെത്തി.
പിന്നീട് ചലചിത്ര രംഗത്ത് സജീവമായ മഞ്ജുള എം.ജി.ആര്‍, ശിവാജി ഗണേശന്‍, ജെമിനി ഗണേശന്‍, കമല്‍ ഹാസന്‍, രജനീകാന്ത്,വിഷ്ണുവര്‍ധന്‍ തുടങ്ങിയ പ്രമുഖ നടന്‍മാരോടൊപ്പം ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ചു. അഭിനയ ജീവിതം ആരംഭിച്ചത് തമിഴിലാണെങ്കിലും തെലുങ്ക്
ചിത്രങ്ങളിലൂടെയാണ് മഞ്ജുള വിജയകുമാര്‍ ശ്രദ്ധിക്കപ്പെട്ടത്.
1980കളില്‍ അമ്മ വേഷങ്ങളും സഹോദരി വേഷങ്ങളും ചെയ്തു. മലയാളത്തില്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ജാക്‌പോട്ട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നടന്‍ വിജയ്കുമാറാണ് മഞ്ജുളയുടെ ഭര്‍ത്താവ്. വനിത, ശ്രീദേവി, പ്രീതി വിജയകുമാര്‍ എന്നിവരാണ് മക്കള്‍. മകളായ പ്രീതി നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.
Also Read:
രേഖകളില്ലാത്ത ബൈക്കുകള്‍ പിടികൂടും
1969ല്‍ ശാന്തിനിലയം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് മഞ്ജുള വിജയകുമാര്‍ അഭിനയ രംഗത്തെത്തിയത്. 1971ല്‍ പുറത്തിറങ്ങിയ റിക്ഷാക്കാരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നായികാ പദവിയിലെത്തി.

ചിത്രങ്ങളിലൂടെയാണ് മഞ്ജുള വിജയകുമാര്‍ ശ്രദ്ധിക്കപ്പെട്ടത്.
1980കളില്‍ അമ്മ വേഷങ്ങളും സഹോദരി വേഷങ്ങളും ചെയ്തു. മലയാളത്തില്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ജാക്‌പോട്ട് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നടന്‍ വിജയ്കുമാറാണ് മഞ്ജുളയുടെ ഭര്‍ത്താവ്. വനിത, ശ്രീദേവി, പ്രീതി വിജയകുമാര്‍ എന്നിവരാണ് മക്കള്‍. മകളായ പ്രീതി നിരവധി സിനിമകളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.
Also Read:
രേഖകളില്ലാത്ത ബൈക്കുകള്‍ പിടികൂടും
Keywords: Manjula Vijayakumar,Cinema, Actress, Death, chennai, hospital, Husband, Treatment, Obituary, National,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.