Unity | സമസ്ത-ലീഗ് ചർച്ച: രണ്ട് വിഭാഗമില്ല, എല്ലാവരും ഔദ്യോഗിക പക്ഷമെന്ന് ജിഫ്രി തങ്ങളും സ്വാദിഖലി തങ്ങളും; ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു

​​​​​​​

 
Samastha and Muslim League leaders after meeting
Samastha and Muslim League leaders after meeting

Photo Credit: Facebook/ PK Kunhalikutty

● ചർച്ചയിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണ് പങ്കെടുത്തത്
● സമസ്ത-ലീഗ് ഭിന്നത അവസാനിപ്പിക്കുകയായിരുന്നു ലക്ഷ്യം
● എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് നേതാക്കൾ 

മലപ്പുറം: (KVARTHA) സമസ്ത-ലീഗ് സമവായ ചർച്ചയിൽ ലീഗ് അനുകൂല വിഭാഗം പങ്കെടുത്തപ്പോൾ ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ, സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ മാധ്യമങ്ങളോട് സംസാരിക്കവെ സംഘടനയിൽ രണ്ട് വിഭാഗങ്ങളില്ലെന്നും എല്ലാവരും ഔദ്യോഗിക പക്ഷക്കാരാണെന്നും വ്യക്തമാക്കി. ചിലർ പങ്കെടുക്കാൻ അസൗകര്യം അറിയിച്ചതിനാലാണ് ചർച്ചയിൽ പങ്കെടുക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത-ലീഗ് നേതാക്കൾ തമ്മിൽ ചർച്ചകൾ സാധാരണമാണെന്നും വലിയ കുടുംബത്തിൽ സ്വരച്ചേർച്ചക്കുറവ് ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ഇത്തരം ചർച്ചകൾ പുതുമയുള്ളതല്ലെന്നും അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘടനയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നത് എല്ലാവർക്കും അറിയാമെന്നും ഇതിനെല്ലാം പരിഹാരം കാണുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എല്ലാവരെയും ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഇതില്‍ വിമത വിഭാഗവും ഔദ്യോഗിക വിഭാഗവും ഇല്ല. എല്ലാവരും ഔദ്യോഗിക വിഭാഗമാണ്. പ്രശ്‌നങ്ങൾ സമ്പൂർണമായി പരിഹരിച്ച് സംഘടനയെ മുന്നോട്ട് കൊണ്ടുപോകാനാണ് ലക്ഷ്യമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

സമസ്ത-ലീഗ് ചർച്ചയിൽ പങ്കെടുത്ത മറ്റ് പ്രമുഖ നേതാക്കളിൽ ജിഫ്രി മുത്തുക്കോയ തങ്ങളുടെ കൂടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം ടി അബ്ദുല്ല മുസ്‌ലിയാർ, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും ലീഗ് അനുകൂല പക്ഷത്തുനിന്ന് അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി, സലീം എടക്കര, കുട്ടിഹസൻ ദാരിമി തുടങ്ങിയവരും പങ്കെടുത്തു. സമസ്ത-ലീഗ് ഭിന്നത അവസാനിപ്പിക്കുകയും സംഘടനയിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുകയുമായിരുന്നു ചർച്ചയുടെ ലക്ഷ്യം.

#Samastha #MuslimLeague #Kerala #Unity #Reconciliation #IndiaNews #CommunityNews #Politics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia