Patient Died | 'ഗുരുതരാവസ്ഥയിലുള്ള അസുഖബാധിതനുമായി പ്രണയം, കാറില്‍ ലൈംഗിക ബന്ധത്തിലേര്‍പെടുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു'; നഴ്‌സിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു
Jul 10, 2023, 18:33 IST
ലന്‍ഡന്‍: (www.kvartha.com) ഗുരുതരാവസ്ഥയിലുള്ള അസുഖബാധിതനുമായി പ്രണയത്തിലാവുകയും വൈകാതെ ലൈംഗികബന്ധത്തിനിടെ ഇയാള്‍ മരിക്കുകയും ചെയ്‌തെന്ന സംഭവത്തില്‍ വനിതാ നഴ്‌സിനെതിരെ നടപടിയുമായി ആശുപത്രി. പെനിലോപ് വില്യംസ് എന്ന 42 വയസുകാരിയായ നഴ്‌സിനെ ജോലിയില്‍നിന്ന് പുറത്താക്കി. തൊഴിലിന്റെ ധാര്‍മികതയും അടിസ്ഥാനമൂല്യവും കാത്തുസൂക്ഷിക്കുന്നതില്‍ പെനിലോപ് വില്യംസ് പരാജയപ്പെട്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് ഇവരെ പിരിച്ചുവിട്ടതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
യുകെയിലെ വെയില്‍സില്‍ ആശുപത്രിയിലെ പാര്‍കിങ് ഏരിയയിലാണ് അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മരിച്ച രോഗിയുമായി ഒരു വര്‍ഷത്തിലേറെയായി അടുപ്പമുണ്ടെന്ന് നഴ്‌സ് അന്വേഷണത്തില്‍ സമ്മതിച്ചു. വൃക്കരോഗിയായ ഇയാള്‍ ഡയാലിസിസിനായി ആശുപത്രിയില്‍ വന്നതോടെയാണ് നഴ്‌സുമായി അടുപ്പത്തിലായത്.
ലൈംഗികബന്ധത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് രോഗിയുടെ മരണമെന്ന് യുകെ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. രോഗിയുമായുള്ള ബന്ധത്തെപ്പറ്റി അറിവുണ്ടായിരുന്ന സുഹൃത്തുക്കള്‍, ഇതിന്റെ അപകടം ചൂണ്ടിക്കാട്ടി വിലക്കിയെങ്കിലും നഴ്‌സ് പിന്‍വാങ്ങിയില്ലെന്നാണ് വിവരം. രാത്രിയില്‍ കാറില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കുഴഞ്ഞുവീണ രോഗിയുടെ ജീവന്‍ രക്ഷിക്കാനായി നഴ്‌സ് ആംബുലന്‍സ് വിളിച്ചില്ലെന്നും ആരോപണമുണ്ട്. പാര്‍കിങ് ഏരിയയിലെ കാറില്‍ വസ്ത്രങ്ങള്‍ പാതി അഴിച്ചിട്ട അവസ്ഥയിലാണ് രോഗിയെ മരിച്ചനിലയില്‍ കണ്ടതെന്നാണ് റിപോര്‍ട്.
രോഗി അത്യാസന്ന നിലയിലായ വിവരം പെനിലോപ് സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നുവെന്നും ഉടനെ ആംബുലന്‍സ് വിളിച്ച് വൈദ്യസഹായം നല്‍കണമെന്ന് സുഹൃത്തുക്കള്‍ ഉപദേശിച്ചത് പെനിലോപ് ചെവിക്കൊണ്ടില്ലെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. സുഖമില്ലെന്ന് ഫേസ്ബുകില്‍ സന്ദേശമയച്ചത് കണ്ടിട്ടാണ് രോഗിയെ കാണാന്‍ കാറിനടുത്തേക്ക് പോയതെന്നാണ് നഴ്‌സ് ആദ്യം പൊലീസിനോട് പറഞ്ഞത്. 3045 മിനുറ്റ് നേരം വെറുതെ സംസാരിക്കുക മാത്രമേയുണ്ടായുള്ളൂവെന്നും മൊഴി നല്‍കി. വിശദമായ ചോദ്യം ചെയ്യലിലാണ് അടുപ്പത്തെപ്പറ്റിയും ലൈംഗിക ബന്ധത്തെപ്പറ്റിയും ഇവര്‍ തുറന്നുപറഞ്ഞത്.
Keywords: News, World, World-News, British Nurse, Fired, Affair, Patient, Hospital, British nurse fired over affair with patient in hospital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.