Woman pulls boy's cheek| ട്രാഫിക് സിഗ്നലില്‍ സഹായം അഭ്യര്‍ഥിച്ചെത്തിയ തെരുവ് ബാലന്റെ കണ്ണിലെ കരടെടുത്ത് ബൈക് യാത്രക്കാരി; കവിളില്‍ തലോടുകയും പണം നല്‍കുകയും ചെയ്തു; വീഡിയോ വൈറല്‍
Jun 16, 2022, 18:38 IST
ധാക: (www.kvartha.com) ട്രാഫിക് സിഗ്നലില്‍ സഹായം അഭ്യര്‍ഥിച്ചെത്തിയ തെരുവ് ബാലന്റെ കണ്ണിലെ കരടെടുത്ത് ബൈക് യാത്രക്കാരി. കുട്ടിയെ ചേര്‍ത്തി നിര്‍ത്തി കവിളില്‍ തലോടുകയും പണം നല്‍കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍
ബംഗ്ലാദേശിലെ ഒരു ട്രാഫിക് സിഗ്‌നലിന് സമീപത്ത് നിന്നെടുത്ത വീഡിയോയാണിത്. ട്രാഫികില്‍ പെട്ടുപോയ ബൈകിന്റെ പിന്‍സീറ്റിലിരിക്കുന്ന യുവതിയാണ് സമീപത്തേക്കുവന്ന ആണ്‍കുട്ടിയുടെ കവിളില്‍ സ്നേഹത്തോടെ പിടിക്കുന്നത്.
അതിനുശേഷം കുട്ടിയുടെ കണ്ണില്‍ വീണ കരട് മാറ്റാന്‍ സഹായിക്കുന്നതും അവന് പണം നല്‍കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. കരട് മാറ്റാന്‍ യുവതി കണ്ണില്‍ ഊതുകയാണ് ചെയ്യുന്നത്. തിരിച്ചുപോകാന്‍ തുടങ്ങിയ കുട്ടിയെ വിളിച്ച് പണം നല്‍കുകയും ചെയ്തു.
ബംഗ്ലാദേശിലെ ഒരു ട്രാഫിക് സിഗ്‌നലിന് സമീപത്ത് നിന്നെടുത്ത വീഡിയോയാണിത്. ട്രാഫികില്‍ പെട്ടുപോയ ബൈകിന്റെ പിന്‍സീറ്റിലിരിക്കുന്ന യുവതിയാണ് സമീപത്തേക്കുവന്ന ആണ്‍കുട്ടിയുടെ കവിളില്‍ സ്നേഹത്തോടെ പിടിക്കുന്നത്.
അതിനുശേഷം കുട്ടിയുടെ കണ്ണില്‍ വീണ കരട് മാറ്റാന്‍ സഹായിക്കുന്നതും അവന് പണം നല്‍കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. കരട് മാറ്റാന്‍ യുവതി കണ്ണില്‍ ഊതുകയാണ് ചെയ്യുന്നത്. തിരിച്ചുപോകാന്‍ തുടങ്ങിയ കുട്ടിയെ വിളിച്ച് പണം നല്‍കുകയും ചെയ്തു.
ജൂണ്‍ പത്തിനാണ് സംഭവം നടന്നതെന്ന് വീഡിയോയില്‍ പറയുന്നു. ഇതുവരെ ഒരു ദശലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. നെറ്റിസണ്‍മാരില്‍ നിന്ന് നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
'അവരുടെ കരുണയോളം മൂല്യം ആ പണത്തിനില്ല' എന്ന കുറിപ്പോടെ ഡോ. അജയിതയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
Keywords: Woman pulls homeless boy's cheek at traffic signal. Viral video divides Internet, Bangladesh, News, Video, Social Media, Child, Lifestyle & Fashion, World.It doesn't cost much to be kind... pic.twitter.com/Bykv1kqJUE
— Dr. Ajayita (@DoctorAjayita) June 10, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.